മുംബൈ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണം സെല്‍ഫി ഭ്രമം

323

മുംബൈ: മുംബൈയില്‍ 15 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിന്റെ കാരണങ്ങളിലൊന്ന് സെല്‍ഫി ഭ്രമമെന്ന് റിപ്പോര്‍ട്ട്. മദ്യലഹരിയില്‍ പുറത്തേക്കുള്ള വാതിലില്‍ തടസം സൃഷ്ടിച്ച്‌ തീപിടിത്തത്തിന്റെ സെല്‍ഫിയെടുക്കാനാന്‍ ആളുകള്‍ ശ്രമിച്ചതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്. വാതില്‍ അടഞ്ഞതോടെ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവരെ പുറത്തേക്ക് എത്തിക്കാന്‍ താമസം നേരിട്ടു. സെല്‍ഫി ഭ്രമക്കാരെ പുറത്തേക്കു മാറ്റിയതിനു ശേഷമാണ് മറ്റുള്ളവരെ പുറത്തെത്തിച്ചത്. ഇതില്‍ അമിതമായി മദ്യം കഴിച്ചവരില്‍ പലരും കെട്ടിടത്തിനുള്ളില്‍ തന്നെ കിടക്കുകയായിരുന്നു. ഇവര്‍ പുറത്തേക്കുവരാന്‍ കൂട്ടാക്കിയില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വലിങ്ങുതടിയായി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ കമല മില്‍സിന്റെ ആറുനിലക്കെട്ടിടത്തിനാണു തീപിടിച്ചത്. അപകടത്തില്‍ 15ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മരി ച്ചവരില്‍ 11 പേര്‍ സ്ത്രീകളാണ്. ടൈംസ് നൗ, ഇടി നൗ, ടിവി9 മറാഠി എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളും ഹോട്ടലുകള്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്ക്കെ തിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

NO COMMENTS