കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസിലെ വിധി ഇന്ന്

238

റാഞ്ചി : ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതി ഇന്ന് വിധിപറയും. മാര്‍ച്ച്‌ 17ന് വിധി പറയുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കോടതി കേസ് പരിഗണിച്ചപ്പോള്‍ വിധി പ്രസ്താവം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 1995 ഡിസംബറിനും 1996 ജനുവരിക്കും ഇടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 13.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് വിധി വരുന്നത്. ലാലു പ്രസാദ് യാദവിന് പുറമെ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയും മറ്റ് മുപ്പത് പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ നാലാമത്തേതാണിത്. നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു.

NO COMMENTS