മകളുടെ വിവാഹത്തിന് കന്യാദാന ചടങ്ങ് നടത്താന്‍ വിസമ്മതിച്ച്‌ പിതാവ്.

232

മകളുടെ വിവാഹത്തിന് കന്യാദാന ചടങ്ങ് നടത്താന്‍ വിസമ്മതിച്ച്‌ പിതാവ്.വരന് മകളെ കൈപിടിച്ച്‌ കൊടുക്കുന്ന ചടങ്ങാണ് കന്യാദാനം.സാധാരണയായി ഹൈന്ദമത ആചാരപ്രകാരം പണ്ഡ‍ിതന്‍മാരുട കാര്‍മ്മികത്വത്തിലാണ് വിവാഹം നടത്താറുള്ളത്. കന്യാദാന ചടങ്ങ് നടത്താന്‍ തന്റെ മകളൊരു വസ്തുവല്ലെന്ന് പറഞ്ഞാണ് പിതാവ് ചടങ്ങിനെതിരെ ശക്തമായി പ്രതികരിച്ചത്. കന്യാദാന ചടങ്ങ് ഒഴിവാക്കുന്നതിനായി പണ്ഡിതന്‍മാര്‍ക്ക് പകരം വനിതാ പുരോഹിതകളുടെ കാര്‍മ്മികത്വത്തിലാണ് പിതാവ് മകളുടെ വിവാഹം നടത്തിയത്.കൊല്‍ക്കത്തയിലെ വനിതാ പുരോഹിതയായ നന്ദിനി ഭൗമിക് ആണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചവരില്‍ ഒരാള്‍.

അസ്മിത ​ഗോഷ് എന്ന യുവതിയാണ് ഏറെ വ്യത്യസ്തമായ സംഭവം ട്വിറ്ററിലൂടെ ആളുകളെ അറിയിച്ചത്. വനിതാ പുരോഹിതകളുടെ സാന്നിധ്യത്തില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുന്നു. അമ്മയുടെ പേരിലാണ് അവര്‍ വധുവിനെ പരിചയപ്പെടുത്തിയത്. കന്യാദാനമല്ല ചെയ്യുന്നതെന്ന് വധുവിന്റെ പിതാവ് പറഞ്ഞതിനുശേഷമാണ് വിവാഹം നടന്നതെന്ന അടിക്കുറിപ്പോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചത്.

കഴിഞ്ഞ ദിവസം കാലഹരണപ്പെട്ട ആ ചടങ്ങിനെ എതിര്‍ത്ത ബം​ഗാളില്‍ വധുവിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബം​ഗാളില്‍ നിലനില്‍ക്കുന്ന ‘കനകാഞ്ജലി’ എന്ന ചടങ്ങിനെതിരേയാണ് വധു പ്രതികരിച്ചത്. സ്വന്തം വീട്ടില്‍ നിന്ന് വരന്‍റെ വീട്ടിലേക്ക് പോകുന്ന ചടങ്ങാണിത്. ഈ ചടങ്ങിനിടയിലാണ് വധു തന്‍റെ വിസമ്മതം അറിയിച്ചത്.

‌ചടങ്ങ് പ്രകാരം വധു ഒരുപിടി അരി തന്‍റെ അമ്മയുടെ സാരിയിലേക്കിടണം. ഇതനുസരിച്ച്‌ അവളുടെ മാതാപിതാക്കളോടുള്ള എല്ലാ കടവും അവള്‍ വീട്ടിത്തീര്‍ത്തു എന്നാണ്. അതവള്‍ പറയുകയും വേണം. എന്നാല്‍, വധു അരിയിടുന്നുണ്ട്, പക്ഷെ, മുതിര്‍ന്നവര്‍ അവളോട് ‘കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ’ എന്ന് ചോദിക്കുമ്ബോള്‍ അവളതിന് ‘തീര്‍ത്തു’ എന്ന മറുപടി ഏറ്റു ചൊല്ലാന്‍ മടിക്കുന്നു. മാത്രവുമല്ല, മാതാപിതാക്കളോടുള്ള കടം ഒരിക്കലും വീട്ടിത്തീര്‍ക്കാനാകില്ല എന്ന് അവള്‍ മറുപടി നല്‍കുകയും ചെയ്യുന്നു

NO COMMENTS