ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. വൈകിട്ട് അണ്ണാ സമാധിക്ക് സമീപം സംസ്‌കാരം നടത്തും. മറീനയില്‍ സംസ്‌കാരം നടത്തുന്നതിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. മറീനയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹർജികള്‍ ഹൈക്കോടതിയിലുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാറിന്റെ തടസവാദം. ഹർജികളില്‍ നാലെണ്ണം ഇന്നലെ രാത്രി പിന്‍വലിച്ചിരുന്നു. മറ്റൊരു ഹരജിക്കാരനായ ട്രാഫിക് രാമസ്വാമിയെന്നയാള്‍ സംസ്‌കാരത്തിന് പരാതിയില്ലെന്ന് എഴുതി നല്‍കുകയും ചെയ്തതോടെയാണ് തടസങ്ങള്‍ നീങ്ങിയത്. തുടര്‍ന്ന് ഹൈക്കോടതി ഡിഎംകെ ക്ക് അനുകൂലമായ വിധി