തിരുവനന്തപുരം : മുൻ റേഡിയോ ജോക്കി
രാജേഷിന്റെ കൊലപാതക കേസിൽ 12 പ്രതികള്‍ക്കെതിരായി ആറ്റിങ്ങള്‍ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതിയായ അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായുള്ള രാജേഷിന്റെ അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾ ഇപ്പോഴും വിദേശത്താണ്. രണ്ടാം പ്രതി അലിഭായി, മൂന്നാം പ്രതി അപ്പുണ്ണി, നാലാം പ്രതി തന്‍സീര്‍ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും 1,500 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.