രാജീവ് ചന്ദ്രശേഖറിന്റെ സ്വത്തു വിവരം മറച്ചു വച്ചു ; നാമനിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

18

തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻറെ വീടിൻ്റെയും കാറിൻ്റെയും മറ്റു സ്വത്തു വിവരം മറച്ചു വച്ചു എന്നും ഓഹരികളുടെ വില കുറച്ചു കാണിച്ചുവെന്നും ചന്ദ്രശേഖറിന്റെ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ആവണി ബെൻ സൽ, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജി നൽകിയിരിക്കു ന്നത്.

നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്‌മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി നൽകി യിട്ടും വരണാധികാരി നടപടികൾ സ്വീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്നുമാണ് ഹർജിയിൽ പറയുന്നത് ഇതു നിയവിരുദ്ധമാണെന്നും പരാതിയിൽ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

പരാതി നൽകിക്കഴിഞ്ഞാൽ അതു സംബന്ധിച്ച് രേഖാമൂലമുള്ള മറുപടി നൽകണം എന്നാണ് നിയമം. എന്നാൽ ചീഫ് ഇലക്ടറൽ ഓഫീസർ, ജില്ലാ കലക്‌ടർ എന്നിവർ തങ്ങളുടെ പരാതിയിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്ന് പിന്നീടാണ് അറിഞ്ഞത്. ഇത്തരത്തിൽ തെറ്റായ സത്യവാങ്മൂലങ്ങൾക്കെതിര പരാതിപ്പെടുന്നവർക്ക് മറുപടി നൽകാ തിരി ക്കാൻ ചീഫ് ഇലക്‌ടറൽ ഓഫീസർക്കും ജില്ലാ കലക്ടർക്കും അധികാരമുണ്ടോ എന്നറിയേണ്ട തുണ്ടെന്നും 2018ൽ രാജ്യസഭ യിലേക്ക് മത്സരിച്ചപ്പോഴും എൻഡിഎ സ്‌ഥാനാർഥി ഇതേ കാര്യം ചെയ്തു‌ എന്നും ഹർജിയിൽ പറയുന്നു.

പത്രികകളുടെ സുക്ഷ്‌മ പരിശോധന നടത്തുന്ന സമയത്ത് ലഭിക്കുന്ന പരാതികൾ എല്ലാം പരിഗണിച്ചു വേണം ഒരു പ്രതിക സ്വീകരി ക്കുകയോ തള്ളുകയോ ചെയ്യേണ്ടത് അതിൻ്റെ കാരണവും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇവിടെ വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത്. അതിനാൽ തങ്ങളുടെ പരാതിയിൽ 2 ദിവസത്തിനുള്ളിൽ ഉത്തരവ് പാസ്സാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY