സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവാവിൻറെ റൂട്ട് മാപ്പ് പുറത്തുവിട്ടു

23

കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവാവിൻറെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കോ൦ഗോയിൽ നിന്നെത്തി എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവാവിന്റെ ഡിസംബർ ഏഴ് മുതൽ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

ഡിസംബർ ഏഴിന് പുലർച്ചെ മൂന്ന് മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ (ഫ്ളൈറ്റ് നമ്പർ Al 934) ഇയാൾ എത്തിയത്. തുടർന്ന് ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടതായിരുന്നു. എന്നാൽ ഇതു ലംഘിച്ചുകൊണ്ടാണ് എറണാകുളം ജില്ലയിലെ കലൂർ, പാലാരിവട്ടം, മരട് പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിൽ ഇയാൾ സന്ദർശിച്ചത്.

ഒമ്പതാം തിയതി സ്വന്തം കാറിൽ പുതിയകാവിലെ ആയുർവേദ ആശുപത്രിയിൽ ആർടിപിസിആർ പരിശോധനയ്ക്കായി പോയി. പത്താം തിയതി യൂബർ ടാക്സിയിൽ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ അറേബ്യൻ ഡ്രീംസ് ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചു. പിന്നീട് ഓട്ടോയിൽ കയറി വീട്ടിലെത്തി. അന്നുതന്നെ സഹോദരനോടൊപ്പം ബൈക്കിൽ അബാദ് ന്യൂക്ലിയസ് മാളിലെ മാക്സ് സ്റ്റോറിൽ കയറുകയും ചെയ്തു.

പതിനൊന്നാം തിയതി വീണ്ടും പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയതായും റൂട്ട് മാപ്പിൽ പറയുന്നു.
സ്വയം നിരീക്ഷണത്തിൽ കഴിയേണ്ട ഈ ദിവസങ്ങളി ൽ ഷോപ്പിങ് മാൾ, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിൽ ഇയാൾ എത്തിയിരുന്നു. ഇതിന്റെ വിശദമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.

NO COMMENTS