എഴുപതുകാരന്‍ മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

59

കണ്ണൂര്‍ : തെക്കി ബസാറില്‍ എഴുപതുകാരന്‍ മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാ ലെന്ന്? പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

എഴുപതുകാരന്‍ മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം താമസിക്കുന്ന അബ്ദുള്‍ റാസിഖിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീ‍ട്ടിലെ മുറിയില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു.

ഭാര്യയെയും മകളെയും വീണ്ടും ചോദ്യം ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ പൊലീസ് അറിയിച്ചു.

പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം കിട്ടിയില്ലെന്ന് വ്യക്തമായി. വയര്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും പിത്തഗ്രന്ധി മുഴുവനായി വികസിച്ചെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ദിവസങ്ങളായി അബ്ദുള്‍ റാസിഖിന് ഭക്ഷണമോ വെള്ളമോ കൊടുത്തിട്ടില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും പൊലീസിന് നല്‍കിയ മൊഴി. മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് കൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നും അസുഖബാധിതനായിരുന്നു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്.

ഭാര്യയെയും മകളെയും ചോദ്യം വീണ്ടും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിലാണ് കേസെങ്കിലും മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ഉള്‍പെടുത്തണോ എന്ന് പരിശോധിച്ച്‌ വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

NO COMMENTS