30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു

190

ഹൈദരാബാദ്: ദോശ മാവ്, പിണ്ണാക്ക്, മഴക്കോട്ട്, വറുത്ത കടല, റബര്‍ ബാന്‍ഡ് തുടങ്ങിയ 30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു. ഇതിനു പുറമെ ജിഎസ്ടി റിട്ടേണ്‍സ് സമര്‍പ്പിക്കാനുള്ള അവസാന തീയതിയും നീട്ടി. ഹൈദരാബാദില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റിലിയാണ് ഇക്കാര്യം അറിയിച്ചത്. റിട്ടേണ്‍സ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 വരെയാണ് നീട്ടിയത്. കെവിഐസി വില്‍ക്കുന്ന ഖാദിക്ക് ജിഎസ്ടി ഒഴിവാക്കി. വലിയ കാറുകള്‍ക്ക് അഞ്ച് ശതമാനം അധിക സെസ് ഏര്‍പ്പെടുത്താനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇടത്തരം വലിപ്പമുള്ള കാറുകള്‍ക്ക് രണ്ട് ശതമാനവും എസ്യുവികളുടെ സെസില്‍ ഏഴ് ശതമാനവും വര്‍ധന വരുത്തി. രജിസ്റ്റേര്‍ഡ് ട്രേഡ്മാര്‍ക്കുള്ള സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി. മെയ് 15 വരെ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇത് ബാധകമാണ്.

NO COMMENTS