മാധ്യമപ്രവര്‍ത്തകനും സുഹൃത്തും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍

41

ബല്‍റാംപുര്‍: ഉത്തര്‍ പ്രദേശില്‍ രണ്ടുദിവസം മുമ്പ് 35കാരനായ മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍ .അറസ്റ്റിലായ ലലിത് മിശ്ര, കേശവാനന്ദ് മിശ്ര അധവാ റിങ്കു, അക്രം അലി എന്നീ മൂന്നുപേരും കൊലപാതക കുറ്റം സമ്മതിച്ചതായി ബല്‍റാംപുര്‍ പൊലിസ് പറഞ്ഞു. കൊലപാതകം അപകടമരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചാണ് വീട് കത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍ക

പ്രാദേശിക പത്രത്തിലാണ് രാകേഷ് സിങ് ജോലി ചെയ്തിരുന്നത്. ഇരുവരുടെയും ശരീരത്തിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. സാഹു സംഭവ സ്ഥലത്തുവെച്ചും രാകേഷ് ആശുപത്രിയില്‍വെച്ചുമാണ് മരിക്കുന്നത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാകേഷിന്റെ പിതാവ് മുന്ന സിങ് രംഗത്തെത്തിയിരുന്നു.

പ്രതികളിലൊരാളായ കേശവാനന്ദിന്റെ മാതാവ് ഗ്രാമത്തലവയാണ്. ഇവരുടെ കൈവശം വരുന്ന ഫണ്ടുമായി ബന്ധപ്പെട്ട് രാകേഷ് സിങ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതാണ് കൊലചെയ്യാനുള്ള കാരണം. ചില കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരിലാണ് പ്രതികള്‍ രാകേഷ് സിങ്ങിന്റെ വീട്ടിലെത്തിയത്. സംസാരത്തിനിടെ ഇവര്‍ ഒന്നിച്ചിരുന്ന് മദ്യം കഴിച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയായിരുന്നു.

NO COMMENTS