സന്ദീപാനന്ദഗിരിക്കെതിരെ വീണ്ടും മീ ടു ആരോപണം ; ഒരു രാത്രി കൂടെ തങ്ങാൻ നിർബന്ധിച്ചു

303

തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയ്ക്കെതിരെ മീ ടു ആരോപണവുമായി ഫ്രീലാൻസ് ആർട്ടിസ്റ്റും,എഴുത്തുകാരിയുമായ രാജ നന്ദിനി. ചിത്ര പ്രദർശനത്തിനു സ്പോൺസർഷിപ്പ് തേടി ചെന്ന തന്നോട് സന്ദീപാനന്ദ ഗിരി മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തൽ.തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് യുവതി കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മറ്റൊരു യുവതിയും സന്ദീപാനന്ദ ഗിരിക്കെതിരെ രംഗത്ത് വന്നിരുന്നു.

പോസ്റ്റ് കാണാം:

കൈലാസയാത്ര സീരിസ് പെയിന്റിംഗ് എക്സിബിഷന് ഒരു സ്പോൺസർ കിട്ടുമോ എന്നറിയാനാണ് കൈലാസയാത്ര ഏജന്സിയുള്ള സന്തീപാനന്ത കീരി യെ കാണാൻ പോയത്. എന്റെ പുസ്തകം കൊടുത്തു ഇതിന്റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു. സരോവരത്തിലെ മുറിയിൽ ആയിരുന്നു മീറ്റിംഗ്. സ്പോൺസർ കിട്ടില്ലെന്ന്‌ ഉറപ്പായി കൂടുതൽ സമയം കളഞ്ഞിട്ടു കാര്യമില്ലെന്ന് മനസിലായപ്പോൾ പോകാൻ വേണ്ടി എഴുന്നേറ്റു. കൂടെ സ്വാമിയും എഴുന്നേറ്റു ചുമലിൽ പിടിച്ചു ചോദിച്ചു ഇന്ന് ഒന്നിച് അത്താഴം കഴിച്ചൂടെ എന്ന്.

എയ് വീട്ടിൽ ചെന്ന് സ്വസ്ഥമായി അത്താഴം കഴിച്ച് എന്റെ മുറിയിൽ ഉറങ്ങിയാലെ സമാധാനമുള്ളൂ എന്ന് പറഞ്ഞു കൈ എടുത്തു മാറ്റി തിരികെ നടന്നു. താഴെ എത്തിയപ്പോൾ വീണ്ടും ഒരു ഫോൺ കോൾ പോകണോ എന്ന കാതരമായ വിളി. പോണം ല്ലൊ സ്വാമി എന്ന് ഞാനും. ഇന്നുവരെ ആരോടും കാര്യമായി ഇത് അവതരിപ്പിക്കാതിരുന്നത് സ്വാമി വല്യ മഹാനാണെന്ന് കണ്ട് പലരും കാൽക്കൽ വീണുള്ള പരിചയമായിരിക്കും സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് സമാധാനിച്ചു മിണ്ടാതിരുന്നതാണ് സ്വാമി… ഇപ്പൊ മീറ്റൂ ന്റെ കാലോല്ലേ ന്നാ ഇരിക്കട്ടെ ല്ലേ സ്വാമി… ആസാമി… ഓർമ്മെണ്ടോ എയ് ഉണ്ടാവില്ല കാലം അഞ്ചാറായില്ലേ?

NO COMMENTS