ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കു കൂറ്റൻ സ്കോർ. 56 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സടിച്ചു. ഓപ്പണർ ശിഖർ ധവാന്റെയും ചേതേശ്വർ പുജാരയുടെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ ഒന്നാം ദിനം 399/3 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ചു. സെഞ്ചുറിയോടെ പുജാര(144)യും 39 റണ്‍സുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ. ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഗോളിൽ ഇന്ത്യ അടിച്ചുകൂട്ടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ് ലിക്ക് തുടക്കത്തിൽതന്നെ തിരിച്ചടി ലഭിച്ചു. സ്കോർ 27ൽ എത്തിയപ്പോൾ 12 റണ്‍സ് നേടിയ ഓപ്പണർ അഭിനവ് മുകുന്ദിനെ നുവാൻ പ്രദീപ് പുറത്താക്കി. എന്നാൽ പിന്നീട് ഒത്തുചേർന്ന ധവാൻ-പൂജാര സഖ്യം അനായാസം സ്കോർ ചെയ്യുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 253 റണ്‍സ് അടിച്ചുകൂട്ടി.
168 പന്തില്‍ 31 ഫോറിന്റെ അകമ്പടിയോടെ ധവാന് 190 റണ്‍സടിച്ചു. തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങവെ നുവാന്‍ പ്രദീപാണ് ധവാന്റെ വില്ലനായത്. പ്രദീപിന്റെ പന്തില്‍ എയ്ഞ്ചലോ മാത്യൂസിന് ക്യാച്ച് നല്‍കുകയായിരുന്നു ധവാന്. ധവാൻ കൂറ്റന്‍ സ്കോർ ചെയ്തതാണ് ഇന്ത്യയ്ക്ക് മികച്ച സ്കോറിന് വഴിയൊരുക്കിയിരിക്കുന്നത്. 167 പന്ത് മാത്രം നേരിട്ട ധവാൻ 31 ബൗണ്ടറികളുടെ സഹായത്തോടെ 190 റണ്‍സ് നേടി പുറത്തായി. പിന്നാലെയെത്തിയ നായകൻ വിരാട് കോഹ് ലി(3)ക്ക് പക്ഷേ തിളങ്ങാൻ കഴിഞ്ഞില്ല. എന്നാൽ പുജാരയ്ക്കു കൂട്ടായി രഹാനെ എത്തിയതോടെ ഇന്ത്യ വീണ്ടും പിടിമുറുക്കി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇതേവരെ 113 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്. ആദ്യദിനം വീണ് മൂന്നു വിക്കറ്റുകളും നുവാൻ പ്രദീപ് സ്വന്തമാക്കി.