പി.എസ്.സി പരീക്ഷാ തട്ടിപ്പുകേസില്‍ അഞ്ച് പ്രതികള്‍ കൂടിയുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

109

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പുകേസില്‍ നിലവിലുള്ള പ്രതികള്‍ക്ക് പുറമെ അഞ്ച് പ്രതികള്‍ കൂടിയുണ്ടെന്നും യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസരത്താണ് തട്ടിപ്പിന്റെ ഗൂഢാലോചന നടന്നതന്നെും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് കരുതുന്ന സിം കാര്‍ഡ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പോലീസുകാരന്‍ ഗോകുലിന്റെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ് സിം കാര്‍ഡ് കണ്ടെത്തിയത്. ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഗോകുല്‍ പ്രതികളുമായി ബന്ധപ്പെട്ടതെന്ന് കരുതുന്നു. ഇക്കാര്യം ഉറപ്പാക്കാന്‍ സിം കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

കല്ലറയിലെ ഒരു പി.എസ്.സി. പരീക്ഷാ പരിശീലനകേന്ദ്രം കേന്ദ്രമാക്കിയാണ് തട്ടിപ്പിന് കളമൊരുക്കിയതെന്ന് കേസിലുള്‍പ്പെട്ട മറ്റു പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു കോച്ചിങ് സെന്ററുകള്‍ കേന്ദ്രീകരിച്ചും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്.

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയ്ക്കായി യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളും നല്‍കാന്‍ അന്വേഷണസംഘം പി.എസ്.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS