ഇന്ന് എരുമേലി പേട്ടതുള്ളല്‍ .

128

ശബരിമല: എരുമേലി ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ഹിന്ദു ഐതീഹ്യങ്ങളിലെ മഹിഷീ നിഗ്രഹത്തിന്റ ഓര്‍മ്മ പുതുക്കലാണ് പേട്ടതുള്ളല്‍.സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തില്‍ ചെറിയമ്പലത്തിൽ നിന്ന് വാവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാത്ത് ഭാരവാഹികള്‍ സ്വീകരിക്കും.

പിന്നീട് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ട തുള്ളും.ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ പേട്ടതുള്ളലില്‍ പങ്കാളികളാകും. കനത്ത സൂരക്ഷാക്രമീകരണമാണ് ഇത്തവണ എര്‍പ്പെടുത്തിയിരിക്കുന്നത്. ആലങ്ങാട് സംഘം ഒരുമിച്ചാണ് ഇത്തവണ പേട്ട തുള്ളാനെത്തിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡും പള്ളി ഭാരവാഹികളും അറിയിച്ചു. വാവര് പള്ളിയില്‍ വലം വച്ച്‌ പേട്ടതുള്ളല്‍ വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.

NO COMMENTS