ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത എം. ശിവശങ്കറെയും കൊണ്ട് ഇ ഡി കൊച്ചിയിലേക്ക്

42

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കറെ വഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിലെത്തി ഇഡി കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്നതിന് തടസമില്ലെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചതിന് പിന്നാലെയാണ് ശിവശങ്കറെ കസ്റ്റഡിയി ലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയത്.

കസ്റ്റഡിയിലെടുത്തതറിയിച്ച് ഇഡി ശിവസങ്കറിന് സമൻസ് കൈമാറിയിട്ടുണ്ട്. കൃത്യമായ നിയമനടപടികളിലൂടെ ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കുള്ളിൽ ഇഡി സംഘം ആശുപത്രിയിൽ എത്തുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

NO COMMENTS