സംസ്ഥാനത്ത് ഇന്ന് 19,682 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; മരണം ; 152

23

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,682 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര് 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 53 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പു ലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്ഡുകളാണു ള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.

നിരീക്ഷണത്തിലുള്ളവർ ; 4,75,103

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,75,103 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 4,52,282 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 2,28,821 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1689 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.

നിലവില് 1,60,046 കോവിഡ് കേസുകളില്, 13 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

മരണം ; 152

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി.

18,784 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി ; 20,510

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 20,510 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1455, കൊല്ലം 1353, പത്തനംതിട്ട 1202, ആലപ്പുഴ 1293, കോട്ടയം 1667, ഇടുക്കി 1238, എറണാകുളം 2814, തൃശൂര് 2455, പാലക്കാട് 1467, മലപ്പുറം 1591, കോഴിക്കോട് 2050, വയനാട് 594, കണ്ണൂര് 1142, കാസര്ഗോഡ് 189 എന്നിങ്ങനേ യാണ് രോഗമുക്തിയായത്. ഇതോടെ 1,60,046 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയി ലുള്ളത്. 43,94,476 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്ട്ട്

സെപ്റ്റംബര് 22 വരെ വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 91 ശതമാനം പേര്ക്ക് ഒരു ഡോസ് വാക്സിനും (2,43,03,668), 38.5 ശതമാനം പേര്ക്ക് രണ്ട് ഡോസ് വാക്സിനും (1,02,95,020) നല്കി.

ഇന്ത്യയില് ഏറ്റവും കൂടുതല് വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,69,166)
45 വയസില് കൂടുതല് പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്ക്ക് ഒറ്റ ഡോസും 57 ശതമാനം പേര്ക്ക് രണ്ട് ഡോസും വാക്സിനേഷന് സംസ്ഥാനം നല്കിയിട്ടുണ്ട്.

ഇന്നത്തെ റിപ്പോര്ട്ട് പ്രകാരം, 19,682 പുതിയ രോഗികളില് 16507 പേര് വാക്സിനേഷന് അര്ഹരായിരുന്നു. ഇവരില് 5743 പേര് ഒരു ഡോസ് വാക്സിനും 4496 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല് 6268 പേര്ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള് ആളുകളെ അണുബാധയില് നിന്നും ഗുരുതരമായ അസുഖത്തില് നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

സെപ്റ്റംബര് 15 മുതല് 21 വരെ കാലയളവില്, ശരാശരി 1,78,363 കേസുകള് ചികിത്സയിലുണ്ടായിരുന്നതില് 2 ശതമാനം പേര്ക്ക് മാത്രമാണ് ഓക്സിജന് കിടക്കകളും ഒരു ശതമാനം പേര്ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില് ഏകദേശം 19,506 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്ച്ചാ നിരക്കില് മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്ബോള് 13 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആശുപത്രികള്, ഐസിയു, വെന്റിലേറ്റര്, ഓക്സിജന് കിടക്കകള് എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്ബോള് ഈ ആഴ്ചയില് യഥാക്രമം 10, 6, 7, 10 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നത്.

ജൂണ്, ജൂലൈ, ആഗസ്റ്റ് മാസങ്ങളില് കോവിഡ് ബാധിതരായ വ്യക്തികളില് 6 ശതമാനം പേര് കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള് എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന് വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല് വാക്സിനേഷന് എടുത്ത ആളുകള്ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല് അനുബന്ധ രോഗങ്ങള് ഉള്ളവര് രോഗം വരാതിരിക്കാന് വേണ്ട മുന്കരുതലുകള് സ്വീകരിക്കേണ്ടതാണ്.

NO COMMENTS