ജനറേറ്റീവ് നിർമിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിന് 30നു തിരുവനന്തപുരത്ത് തുടക്കം

14

നിർമിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി സംഘടിപ്പി ക്കുന്ന കോൺക്ലേവ് സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി ഐ.എം.ജിയിൽ നടക്കും. വിദ്യാഭ്യാസ, സാങ്കേതിക, നയരൂപീ കരണ, വ്യവസായ, വാണിജ്യ രംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ കോൺക്ലേവിൽ പങ്കെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിർമിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന മാറ്റങ്ങളെയും അതിന്റെ പരിണിതഫലങ്ങളെയും കുറിച്ചു കോൺക്ലേവ് ചർച്ചചെയ്യു മെന്നു മന്ത്രി പറഞ്ഞു. രാജ്യത്തും വിദേശത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണരും വാണിജ്യ, വ്യവസായ രംഗങ്ങളിലെ പ്രമുഖരും വിഷയമവതരിപ്പിക്കും. തുടർചർച്ചകളിലും അവർ പങ്കാളികളാകും. നിർമിതബുദ്ധിയുടെ സാധ്യതകൾ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. നിർമിതബുദ്ധിയുടെ സഹായം വിദ്യാർഥികൾക്കും അധ്യാപകർക്കും സമയലാഭമുണ്ടാക്കുകയും, ജോലിഭാരം കുറയ്ക്കുകയും ചെയ്യുന്നു.

സമ്മേളനത്തിനു മുന്നോടിയായി കേരളത്തിലുടനീളമുള്ള ഐഎച്ച്ആർഡി എൻജിനിയറിങ് കോളജുകൾ, അപ്ലൈഡ് സയൻസ് കോള ജുകൾ, പോളിടെക്നിക്കുകൾ, എക്സ്റ്റൻഷൻ സെന്ററുകൾ, ടെക്നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട സെമിനാറുകളും നടക്കുന്നുണ്ട്. ചാറ്റ് ജിപിറ്റി, ഡാൽ ഇ, ബാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ശിൽപ്പശാലകൾ., ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ച് നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം മത്സരങ്ങളും കോൺക്ലേവിന്റെ ഭാഗമായി നടക്കും.

രജിസ്ട്രേഷൻ വഴി ഓൺലൈനായും 150 പേർക്ക് നേരിട്ടും പങ്കെടുക്കാവുന്ന വിധത്തിലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. അധ്യാപകർ, വിദ്യാർഥികൾ, വ്യവസായികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങി വ്യത്യസ്ത ശ്രേണിയിലുള്ളവരെ ഒരേ വേദിയിൽ അണിനിരത്തുവാനും, നിർമിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന പരിവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകാനും ഈ വിഷയങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കാനും കോൺക്ലേവ് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

ഡോ. ക്ലിഫ് കുസ്മാൾ (പ്രിൻസിപ്പൽ കൺസൾട്ടന്റ്, ഗ്രീൻ മാംഗോ അസോസിയേറ്റ്സ്, യു എസ് എ) ‘ഒരു പടി പിറകോട്ട് രണ്ടടി മുന്നോട്ട്: ഭാവിയുടെ ഉൾക്കാഴ്ചകൾ പഴയ നവീകരണങ്ങളിൽ നിന്നും’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ. വിരാജ് കുമാർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) ‘ജനറേറ്റീവ് എ ഐ അധ്യാപനത്തിലും വിദ്യാർത്ഥികളെ വിലയിരുത്താനും ഉപയോഗി ക്കുന്നതെങ്ങനെ’ എന്ന വിഷയം അവതരിപ്പിക്കും. ഡോ. വള്ളിയപ്പൻ ഡേവിഡ് നടരാജൻ (യൂണിവേഴ്സിറ്റി ടെക്നോളജി മാരാ, മലേഷ്യ) ‘പഠനത്തിലും ഗവേഷണത്തിലും നിർമിതബുദ്ധിയുടെ അചഞ്ചലമായ വേഗത: ഉപകരണങ്ങളും നയങ്ങളും’ എന്ന പ്രബന്ധം അവതരിപ്പിക്കും. ജയകൃഷ്ണൻ മഠത്തിൽ വാരിയം (എൻ പി ടി ഇ എൽ, ഐ ഐ റ്റി ചെന്നൈ) ‘ഉന്നതവിദ്യാഭ്യാസത്തിൽ ഉയർന്ന ഭാഷാമാതൃകകളുടെ സാധ്യതകൾ എങ്ങനെ തുറക്കാം’ എന്ന വിഷയമവതരിപ്പിക്കും.

ഡോ. അഷ്റഫ് എസ് (ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) ‘ജനറേറ്റീവ് നിർമിതബുദ്ധിയുടെ കാലത്ത് സഹകാരിക ബുദ്ധി’ (Collaborative Intelligence) എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ. അരുൺ സുരേന്ദ്രൻ (ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം) ‘അധ്യാപന -പഠന രംഗത്ത് ജനറേറ്റീവ് നിർമിതബുദ്ധി ഭീഷണിയല്ല ഉപകരണമാണ്’ എന്ന വിഷയമ അവതരിപ്പിക്കും. ഡോ. ദീപക് മിശ്ര (ഐ ഐ എസ് ടി, തിരുവനന്തപുരം) ‘എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ജനറേറ്റീവ് നിർമിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം’ എന്ന വിഷയം അവതരിപ്പിക്കും.

റോബിൻ ടോമി (ടി സി എസ്) ‘നിർമ്മിതബുദ്ധി നന്മയ്ക്ക്: ജനറേറ്റീവ് നിർമ്മിതബുദ്ധിയുടെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ എങ്ങിനെ സ്വാധീനം ചെലുത്താം’ എന്ന വിഷയം അവതരിപ്പിക്കും. ഡോ. അജിത്ത് അബ്രഹാം (പ്രോ-വൈസ് ചാൻസലർ, ബെന്നറ്റ് യൂണിവേഴ്സിറ്റി) ‘നിർമ്മിതബുദ്ധി: പ്രയോഗങ്ങളും വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ. സുനിൽ ടി ടി (ഡയറക്ടർ ഐ സി ഫോസ്) ‘നിർമിതബുദ്ധിയും എഞ്ചിനീയറിംഗ് വിദ്യാഭ്യാസവും’ എന്ന വിഷയം അവതരിപ്പിക്കും. പാനൽ ചർച്ചകളിൽ പ്രൊഫ. ഡോ.അച്ചുത് ശങ്കർ എസ് നായർ, ഡോ കുഞ്ചെറിയ പി ഐസക്, ശ്രീ. അനൂപ് അംബിക, ഡോ.രാജശ്രീ എം എസ് എന്നീ വിദ്യാഭ്യാസവിചക്ഷണർ പങ്കെടുക്കും.

ജനറേറ്റീവ് നിർമിത ബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസരംഗത്തിന്റെ സംശുദ്ധി, വിദ്യാഭ്യാസരംഗത്തെ ഐപിയും പ്ലേജിയറിസവും, ജെനെറേറ്റീവ് നിർമ്മിത ബുദ്ധിയുടെ കാലത്തെ അധ്യാപകപരിശീലനം, നിർമിതബുദ്ധിയുടെ കാലത്ത് വിദ്യാർഥികളെ വിലയിരു ത്തൽ, വിദ്യാഭ്യാസ മൂല്യങ്ങൾ കാത്തുസൂക്ഷിയ്ക്കൽ, ജനറേറ്റീവ് എ ഐയുടെ ഉപയോഗമാതൃകകൾ തുടങ്ങിയവയെല്ലാം കോൺ ക്ലേവിൽ ചർച്ചയാകും. കോൺക്ലേവ് സംബന്ധിച്ച വിശദവിവരങ്ങൾ https://icgaife.ihrd.ac.in/ വെബ് സൈറ്റിൽ ലഭിക്കും. സെക്രട്ടറി യേറ്റിലെ പി.ആർ. ചേംബറിൽ നടന്ന വാർത്താ സ്മ്മേളനത്തിൽ ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺകുമാറും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY