പത്തനാപുരം: പനമ്പറ്റ മന്നം മെമ്മോറിയല്‍ സ്കൂളിലെ പോളിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടർന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വൈകുന്നേരത്തോടെ വോട്ടിടാനെത്തിയ അഞ്ചുപേര്‍ കോവിഡ് പൊസിറ്റീവാണെന്നും വോട്ടിടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. കോവിഡ് നെഗറ്റീവായെന്ന് പറഞ്ഞ് കോണ്‍ഗ്രസും രംഗത്തെത്തിയതോടെ തര്‍ക്കമുണ്ടായി.
ഇത് സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയായതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് കോവിഡ് സര്‍ട്ടിഫിക്കറ്റിെന്റ അടിസ്ഥാനത്തില്‍ അഞ്ച് പേരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഇതോടെ രാത്രി ഏഴിനുശേഷമാണ് ബൂത്തിലെ പോളിങ് പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചത്.