കോവിഡ് 19 ബാധിച്ച്‌ അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി മരണപ്പെട്ടു .

87

വാഷിങ്ടണ്‍: നാടോടിപ്പാട്ടുകാരനായി തുടങ്ങി പോപ്പ് സംഗീതത്തിലെ ഹിറ്റ്ചാര്‍ട്ടിലെ സ്ഥിരം സാന്നിധ്യമായി മാറിയ ഒക്‌ലഹോമ സ്വദേശിയും അമേരിക്കന്‍ സംഗീതജ്ഞനുമായ ജോ ഡിഫി (61) മരണത്തിന് കീഴടങ്ങി.കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് ദിവസം മുന്‍പാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ ഡിഫി ലോകത്തെ അറിയിച്ചത്. എനിക്കും കുടുംബത്തിനും ഇപ്പോള്‍ അല്‍പം സ്വകാര്യ തയാണ് വേണ്ടതെന്നും പൊതുജനങ്ങള്‍ കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലെടുക്കണ മെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിഫി ആവശ്യപ്പെട്ടിരുന്നു.

1990ലാണ് എ തൗസന്‍ഡ് വൈന്‍ഡിങ് റോഡ് എന്ന ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. ഈ ആല്‍ബത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ഹോം എന്ന ഗാനം. പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്‌സ്‌ (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകള്‍.

പതിമ്മൂന്ന് ആല്‍ബങ്ങളാണ് ഡിഫിയുടെ പേരില്‍ ഇറങ്ങിയത്. ഇതില്‍ ഇരുപതിലേറെ ഗാനങ്ങള്‍ ദീര്‍ഘനാള്‍ അമേരിക്കിലയ ടോപ് 10 ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ക്ലൈന്റ് ബ്ലാക്ക്, മെര്‍ലി ഹഗ്ഗാര്‍ഡ്, പാറ്റി ലവ്‌ലെസ് റാന്‍ഡി ട്രാവിസ് എന്നിവര്‍ക്കൊപ്പം ചെയ്ത സെയിം ഓള്‍ഡ് ട്രെയിന്‍ എന്ന ആല്‍ബം 1998 ഗ്രാമി അവാര്‍ഡ് നേടിയിരുന്നു. മേരി ചാപിന്‍ കാര്‍പ്പന്റര്‍ക്കൊപ്പം ചെയ്ത നോട്ട് റ്റൂ മച്ച്‌ ടു ആസ്‌ക്ക് എന്ന യുഗ്മഗാനം 1993ല്‍ ഗ്രാമിക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

NO COMMENTS