തൃശൂര്‍: എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ എക്‌സ്‌പ്രസില്‍ അച്ഛനോടൊപ്പം യാത്ര ചെയ്യുകയായി രുന്ന പതിനാറുകാരിയ്‌ക്ക് നേരെയാണ് ആറംഗ സംഘത്തിന്റെ ലൈംഗികാതിക്രമ അധിക്ഷേപം നേരിടേണ്ടി വന്നത്. ഇവർ തൃശൂര്‍ സ്വദേശികളാണ്. പ്രതികളെല്ലാം അന്‍പത് വയസിന് മുകളില്‍ പ്രായമുളളവരു൦
കാലില്‍ പിടിക്കാന്‍ ശ്രമിക്കുകയും അശ്ലീല ചുവയില്‍ സംസാരിക്കുകയും ചെയ്‌തുവെന്നാണ് പെണ്‍കുട്ടിയും അച്ഛനും വെളിപ്പെടുത്തിയത്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ പ്രതികള്‍ ശല്യം ആരംഭിച്ചു.
ഇടപ്പളളി എത്തിയപ്പോള്‍ ട്രെയിനിലെ ഗാര്‍ഡിനെ കുട്ടിയുടെ പിതാവ് വിവരമറിയിച്ചു. അടുത്ത സ്‌റ്റേഷനില്‍ നിന്നും പൊലീസ് എത്തുമെന്നായിരുന്നു മറുപടി. എന്നാല്‍ ആലുവ എത്തിയിട്ടും പൊലീസ് എത്തിയില്ല. പിന്നീട് തൃശൂരില്‍ വച്ച് റെയില്‍വെ പൊലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പങ്കുളളവര്‍ ആലുവ മുതല്‍ ഇരിങ്ങാലക്കുട വരെയുളള സ്‌റ്റേഷനുകളില്‍ ഇറങ്ങി. ഇവരെ സിസിടിവി സഹായത്തോടെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.
കുട്ടിയുടെ എതിര്‍വശത്തിരുന്ന ഇവര്‍ ശല്യം ചെയ്യുന്നത് കണ്ട് മലപ്പുറം സ്വദേശിയായ ഫാസില്‍ എന്ന യുവാവ് പ്രതികളെ തടയാനെത്തി. എന്നാല്‍ ഫാസിലിനെ പ്രതികള്‍ മര്‍ദ്ദിച്ചു.
പെണ്‍കുട്ടി മോശമായുളള പെരുമാറ്റം വീഡിയോയില്‍ ചിത്രീകരിക്കുന്നതിനിടെ ഫോണും അക്രമികള്‍ തട്ടിയെടുത്തു. സംഭവത്തില്‍ പങ്കുളള ആറുപേര്‍ ക്കെതിരെയും പോക്‌സോ വകുപ്പനുസരി ച്ചാണ് റെയില്‍വെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി 7.50ന് എറണാകുളത്ത് നിന്നും പുറപ്പെട്ട വണ്ടിയിലാണ് സംഭവമുണ്ടായത്.