വലയുന്ന രോഗികൾക്ക് പ്രകൃതി ചികിത്സകൊണ്ട് ആശ്വാസം ; ഇന്ന് ദേശീയ പ്രകൃതിചികിത്സാ ദിനം

119

തിരുവനന്തപുരം; ചിരകാല രോഗങ്ങളാല്‍ വലയുന്ന രോഗികളെ ചുരുങ്ങിയ സമയം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ പ്രകൃതി ചികിത്സയ്ക്ക് കഴിയുമെന്ന് തിരുവനന്തപുരം വർക്കല ഗവ: യോഗാ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ബി.ഹരികുമാർ അഭിപ്രായപ്പെടുന്നു. ഇന്ന് ദേശീയ പ്രകൃതിചികിത്സാ ദിനം

പ്രകൃതിചികിത്സ അമര്‍ത്തി നിര്‍ത്തപ്പെട്ട രോഗങ്ങളെ പുറത്തു കൊണ്ടുവരുകയും പരിഛേദം വരുത്തുകയും ചെയ്യുന്നു. മാനസികവും സാമൂഹ്യവും ആത്മീയവു മായ ഘടകങ്ങളെ പ്രകൃതി ചികിത്സ ഒരേ സമയം കണക്കിലെടുത്താണ് ശരീരത്തെ പ്രകൃതിചികിത്സയില്‍ ചികിത്സിക്കുന്നത്.

അനാരോഗ്യകരമായ അന്തരീക്ഷത്തോട്, സാഹചര്യ ങ്ങളോട് ശരിരത്തിന്റെ പ്രതികരണമാണ് അസുഖം. ശരീരത്തിന്റെ സ്വയം ശുദ്ധീകരണ ശക്തിയെ അംഗി കരിക്കുകണമെന്നു൦ പ്രതികൂലമായ സാഹചര്യത്തിൽ അസുഖമുണ്ടായെങ്കിൽ അത് അനുകൂലമാക്കു ന്നതിലൂടെയാണ് അസുഖം മാറുമെന്നും അദ്ദേഹം പറയുന്നു.

ശരിരത്തിന്റെ പ്രവർത്തനത്തിന് അനുകൂല ഘടകങ്ങ ളായി യോഗ പോലുള്ള നല്ല ശീലങ്ങൾ ആവശ്യ മാണ്.ശരീരത്തെയും അതിന്റെ പ്രത്യേകതകളെ അറിയുക യും അതിനനുസരിച്ച് ഭക്ഷണങ്ങളും ദുശ്ശീലങ്ങളും ക്രമീകരിക്കയും ചെയ്താലാണ് ആരോഗ്യം ഉണ്ടാകുന്നത്.രോഗത്തെ തടഞ്ഞു നിര്‍ത്താനും ആരോഗ്യം വീണ്ടെടുക്കാനും മനുഷ്യ ശരീരത്തിനു സ്വന്തമായി തന്നെ കഴിവുണ്ട്. പ്രകൃതി ചികിത്സയില്‍ രോഗത്തെയും രോഗിയുടെ ശരീരത്തെ മൊത്ത ത്തിലാണ് പുതുക്കിയെടുക്കുന്നത്.

പ്രകൃതി ചികിത്സയനുസരിച്ച് ആഹാരമാണ് ഒരേ യൊരു ഔഷധം. ബാഹ്യമായ ഒരൌഷധവും ഉപയോഗപ്പെടുത്തിന്നില്ല.

രോഗിയുടെ വിശ്വാസ ധാരയ്ക്കനുസൃതമായ പ്രാര്‍ത്ഥനകൾ നടത്തുന്നത് ചികിത്സയുടെ സുപ്രധാനഭാഗമാണ്.

ചികിത്സ.

ശരീരത്തിനുള്ളില്‍ തന്നെ കുടികൊളളുന്ന ശമനകരമായ ജീവശക്തിയുടെ അസ്ഥിത്വം അംഗീകരിക്കുന്ന ഒരു ചികിത്സാ പദ്ധതിയാണ് പ്രകൃതി ചികിത്സ.

അതിനാല്‍ രോഗമുക്തിക്കായി ശരീരത്തില്‍ നിന്ന് ആവശ്യമില്ലാ ത്തതും ഉപയോഗമില്ലാത്തതുമായ വസ്തുക്കളെ പുറന്തള്ളി രോഗ കാരണങ്ങളായ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന പ്രകൃതി ചികിത്സകളാണ് ഇവിടെയുള്ളത് .

പ്രകൃതിചികിത്സ-പ്രധാന കാരണങ്ങള്‍

എല്ലാ രോഗങ്ങളും അവയുടെ കാരണങ്ങളും ചികിത്സ യും ഒന്നുതന്നെയാണ്. പരിക്കുകളോ പാരിസ്ഥിതിക സാഹചര്യങ്ങളോ ഒഴികെ രോഗ കാരണങ്ങളെല്ലാം ഒന്നുതന്നെ-അതായത് ശരീരത്തില്‍ മൃത പദാര്‍ത്ഥ ങ്ങളുടെ കുമിഞ്ഞുകൂടല്‍ അവയെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യലാണ് എല്ലാ രോഗങ്ങളുടെയും ചികിത്സ. രോഗത്തിന്റെ പ്രാഥമിക കാരണം മൃത പദാര്‍ത്ഥങ്ങ ളോ കുമിഞ്ഞുകൂടലാണ്.

ബാക്ടീരിയ, വൈറസ് തുടങ്ങിയവയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ശരീരത്തില്‍ നിലവില്‍ വരുന്നത് മൃത പദാര്‍ത്ഥങ്ങളുടെ കുമിഞ്ഞുകൂടലോടെ യാണ്. അതേ തുടര്‍ന്നാണ് ബാക്ടീരിയ, വൈറസ് തുടങ്ങിവ ശരീരത്തില്‍ പ്രവേശിച്ച് പെരുകുന്നത്. അതിനാല്‍ രോഗത്തിന്റെ അടിസ്ഥാനകാരണം മൃത പദാര്‍ത്ഥങ്ങളും ബാക്ടീരിയ ദ്വിതീയ കാരണവു മാണ്.

ശരീരത്തിന്റെ സ്വയം ശമന ശ്രമങ്ങളാണ് മൂര്‍ഛിച്ച രോഗങ്ങള്‍. അതിനാല്‍ അവ നമ്മുടെ ശത്രുക്കളായ ചിത്രങ്ങളാണ്. രോഗങ്ങളെ അമര്‍ത്തുന്നതിന്റെയും തെറ്റായ ചികിത്സയുടെയും പരിണനഫലങ്ങളാണ് ചിരകാല രോഗങ്ങള്‍.

പ്രകൃതിചികിത്സ അമര്‍ത്തി നിര്‍ത്തപ്പെട്ട രോഗങ്ങളെ പുറത്തു കൊണ്ടുവരുകയും പരിഛേദം വരുത്തുകയും ചെയ്യുന്നു.

ഭൗതികവും മാനസികവും സാമൂഹ്യവും ആത്മീയവുമായ ഘടകങ്ങളെ പ്രകൃതി ചികിത്സ ഒരേ സമയം കണക്കിലെടുക്കുന്നു.

പ്രകൃതി ചികിത്സയനുസരിച്ച് ആഹാരമാണ് ഒരേയൊരു ഔഷധം. ബാഹ്യമായ ഒരൌഷധവും ഉപയോഗപ്പെടുത്തിന്നില്ല.രോഗി യുടെ വിശ്വാസ ധാരയ്ക്കനുസൃതമായ പ്രാര്‍ത്ഥന നടത്തുന്നത് ചികിത്സയുടെ സുപ്രധാന ഭാഗമാണ്.

ചെളി ഉപയോഗിച്ചുള്ള ചികിത്സ;

ലളിതവും ഫലപ്രദവുമായ ഒരു ചികിത്സാ രീതിയാണിത്. രോഗത്തിലും ആരോഗ്യത്തിലും ശരീരത്തില്‍ വന്‍ സ്വാധീനമുള്ള അഞ്ച് ഘടകങ്ങ ളിലൊന്നാണ് ചെളി.

ശരീരത്തില്‍ പ്രയോഗിക്കുന്ന ചെളി ഏറെ നേരത്തേക്ക് ഈര്‍പ്പം നിലനിര്‍ത്തി ശരീരത്തെ തണുപ്പിക്കുകയു൦ സൂര്യപ്രകാശത്തിലെ എല്ലാ നിറങ്ങളെയും ആഗീരണം ചെയ്ത് ശരീരത്തിന് നല്‍കുകയു൦ ചെയ്യുന്നു. ചെളി പുതക്കലിന്‍റെ ഗുണങ്ങള്‍

ചെളി ഉദരത്തില്‍ പ്രയോഗിക്കുമ്പോള്‍ എല്ലാതരം അജീര്‍ണ്ണത്തെയും ഇല്ലാതാക്കുന്നു.
തലയ്ക്ക് ചെയ്യുന്ന ചെളി പുതക്കല്‍ തലവേദനയെ ക്ഷണത്തില്‍ ശമിപ്പിക്കുന്നു.

കണ്ണിനു മുകളിലുള്ള ചെളി പുതക്കല്‍ ചെങ്കണ്ണ്, കണ്ണിലെ രക്തസ്രാവം, ചൊറിച്ചില്‍, അലര്‍ജ്ജി, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, ഗ്ലൂക്കോമ എന്നിവ യില്‍ പ്രയോജനകരമാകുന്നു.

നവീകരണത്തിനും ഉന്മേഷം ഉളവാക്കുന്നതിനും വീര്യം വര്‍ദ്ധിപ്പിക്കാനു൦ ചെളിക്ക് കഴിവുണ്ട്.മുറിവുകളക്കും ചര്‍മ്മ രോഗങ്ങള്‍ ക്കും അനുയോജ്യമായ ഏകബാന്‍ ഡേജാണ് ചെളി.ശരീരത്തിന് കുളിര്‍മ പ്രദാനം ചെയ്യുന്നു. ശരീരത്തി ലെ വിഷ വസ്തുക്കളെ നേര്‍പ്പിച്ചും ആഗീരണം ചെയ്തും അവയെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു.
മലബന്ധം, തലവേദന (സമ്മര്‍ദ്ദം മൂലമുള്ളത്) രക്താതിസമ്മര്‍ദ്ദം, ചര്‍ച്ച രോഗങ്ങള്‍ എന്നീ രോഗാവസ്ഥകള്‍ക്ക് ഫലപ്രദമായ ചികിത്സാ രീതിയാണിത്.

ഉപവാസം

ശരീരത്തില്‍ കുമിഞ്ഞുകൂടിയ പാഴ് വസ്തുക്കൾ
വന്‍‌തോതില്‍ ഉപവാസ സമയത്ത് കത്തിച്ചും വിസര്‍ജ്ജിച്ചും നീക്കം ചെയ്യപ്പെടുന്നു. ക്ഷാര സ്വഭാവമുള്ള നീരുകള്‍ കഴിക്കുന്നതിലൂടെ ഈ ശുദ്ധീകരണ പ്രക്രിയയെ ത്വരിതപ്പെടുത്താന്‍ കഴിയും. ഈ നീരുകളിലുള്ള പഞ്ചസാരകള്‍ ഹൃദയത്തെ ശക്തിപ്പെടുത്തും. അതിനാലാണ് ഇത്തരം ഉപവാസം ഉത്തമമാണെന്ന് പറയുന്നത്.

രോഗങ്ങളാല്‍ വലയുന്ന രോഗികളെ ചുരുങ്ങിയ സമയം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ പ്രകൃതി ചികിത്സയ്ക്ക് കഴിയുമെന്നാണ് ദേശീയ പ്രകൃതി ചികിത്സാ ദിനത്തിൽ വർക്കല പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ രോഗികളും വിദഗ്ധരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

ദേശീയ പ്രകൃതിചികിത്സാദിനാഘോഷത്തിൻെറ ഭാഗമായി വർക്കല ഗവ: യോഗാ പ്രകൃതി ചികിത്സാ ആശുപത്രിയിൽ, ഇന്ന് (18/11/2021 വ്യാഴാഴ്ച്ച ) രാവിലെ 10ന് കാര്യ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു.

കാര്യ പരിപാടികൾ ;

ഉദ്ഘാടനം: (ബഹുചെയർമാൻ നഗരസഭ വി.ജോയി അഡ്വ: (ബഹു:MLA വർക്കല)

സ്വാഗതം: ശ്രീ.സി.അജയ കുമാർ (വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, വർക്കലെ നഗരസഭ)

അദ്ധ്യക്ഷൻ: ശ്രീ.കെ.എം.ലാജി

മുഖ്യാതിഥി: ഡോ. കെ.എസ്. പ്രിയ (ബഹു: ഡയറക്ടർ ഭാരതീയ ചികിത്സാ വകുപ്പ് )

ഡോ.ഷീല മെബ്ലെറ്റ് ; പച്ചക്കറിത്ത നടിൽ ഉദ്ഘാടനം, ഭാരതീയ ചികിത്സാവകുപ്പ്, തിരുവനന്തപുരം)

ആശംസകൾ:

ആശുപത്രി വികസന സമിതി അംഗംങ്ങളായ ശ്രീ.വി.രഞ്ജിത് , ശ്രീ.കെ.എൽ.ഷാജഹാൻ
ശ്രീ.കോവിലകം മണികണ്ഠൻ.

കൃതജ്ഞത്: ഡോ. ബി.ഹരികുമാർ (സീനിയർ സ്പെഷ്യലിസ്റ്റ് SYNCH വർക്കല)

ബോധവൽക്കരണ ക്ലാസ്സ്: ഡോ: കെ.ആർ. ജയകുമാർ (11PM-12.30 PM) (റിട്ട:സീനിയർ സ്പെഷ്യലിസ്റ്റ്

NO COMMENTS