പെരുമ്പാവൂർ എക്സൈസ് ഓഫീസർമാർ നടത്തിയ പരിശോധനയിൽ അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന 22.5 കിലോ ഹെറോയിനുമായി അന്തര്‍ സംസ്ഥാന തൊഴിലാളി അസം സ്വദേശിയുമായ നസ്‌റുല്‍ ഇസ്ലാമാണ് (30) പിടിയിലായത്.
നാട്ടില്‍നിന്ന് കൊണ്ടുവന്ന ഹെറോയിന്‍ അന്തര്‍ സംസ്ഥാനക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലി. വില്‍പനക്കായി മറ്റൊരാള്‍ക്ക് കൊടുക്കാന്‍ നില്‍ക്കുന്നതിനിടെയാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ പി.കെ. വിജയന്‍, വി.എസ്. ഷൈജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.കെ. അനൂപ്, പി.ജെ. പത്മഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു.
പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.