ജി.എസ്.ടി അഞ്ചു ശതമാനത്തില്‍ നിന്ന് പന്ത്രണ്ടു ശതമാനമായി ഉയര്‍ത്താന്‍ തീരുമാന൦.

51

ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങ ള്‍ക്കും ചെരിപ്പുകള്‍ക്കും ഈടാക്കുന്ന ജി.എസ്.ടി അഞ്ചു ശതമാനത്തില്‍ നിന്ന് പന്ത്രണ്ടു ശതമാനമായി ഉയര്‍ത്താന്‍ തീരുമാന൦.

സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്‌റ്റംസാണ് (സി.ബി.ഐ.സി) ഇന്നലെ പുതിയ നികുതി നിരക്ക് പ്രഖ്യാപിച്ചത്. സാധാരണ ക്കാരുടെ ജീവിതച്ചെലവ് ഏറും.

ഉദാഹരണമായി, 1000 രൂപയുടെ തുണിക്ക് 12 ശതമാനം ജി.എസ്.ടി കൂടിയാകുമ്ബോള്‍ വില 1120 രൂപയാകും. ഇന്ത്യയില്‍ വിറ്റഴിയുന്ന തുണിത്തര ങ്ങളില്‍ 80 ശതമാനവും ആയിരം രൂപയ്ക്ക് താഴെയുള്ളതാണ്.

കമ്ബിളിപ്പുതപ്പ്, ടേബിള്‍ ഷീറ്റ് തുടങ്ങിയവയ്ക്കും പുതിയ നികുതി നിരക്ക് ബാധകമാണ്. സാധാരണ ക്കാരെ കരുതിയാണ് നികുതി അഞ്ചു ശതമാനത്തില്‍ ഒതുക്കിയിരുന്നത്. ഉയര്‍ന്ന വിലയുള്ളവയ്ക്ക് പന്ത്രണ്ട് ശതമാനവും ഈടാക്കി വരികയാണ്. ഒരേ സാധന ത്തിന്റെ നികുതി പല തട്ടിലാകുന്നത് ആശയക്കുഴപ്പം വരുത്തുന്നതിനാല്‍ ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശ നല്‍കിയിരുന്നു.

വസ്‌ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ നികുതിയും വില അനുസരിച്ച്‌ അ‌ഞ്ച് മുതല്‍ 18 ശതമാനം വരെയാണ്. ഇതും 12 ശതമാനമായി ഏകീകരിച്ചിട്ടുണ്ട്.

അസംസ്കൃത വസ്‌തുക്കളുടെ വിലക്കയറ്റം മൂലം 15-20 ശതമാനം വരെ വില ഉയരുമെന്ന് ഉറപ്പായിരിക്കേയാണ് ജി.എസ്.ടിയും കൂട്ടിയത്. ഇതോടെ,​ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വിലവര്‍ദ്ധന ഉണ്ടാകുമെന്ന് ക്ളോത്തിംഗ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (സി.എം.എ.ഐ) വ്യക്തമാക്കി.

NO COMMENTS