ഒമിക്രോണ്‍ കൊലപാതകം ; ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ഒളിവിൽ പോയി

76

ലക്നൗ: രാജ്യത്ത് ഒമിക്രോണ്‍ കൊലപാതകം. ഒമിക്രോണ്‍ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി തന്റെ രണ്ട് മക്കളെയും ഭാര്യയെയും ഒരു ഒരു ഡോക്ടർ ഇല്ലാതാക്കി

കാണ്‍പൂര്‍ ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധൻ ഡോക്ടര്‍ സുഷീല്‍ കുമാർ ആണ് 48കാരിയായ ഭാര്യയെയും മക്കളെയും ഇയാള്‍ കൊലപ്പെടുത്തിയത്. മകന് 18ഉം മകള്‍ക്ക് പതിനഞ്ചുമാണ് പ്രായം. മൂവരെയും കൊലപ്പെടുത്തി യ ശേഷം വിവരം പോലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് സഹോദരന് സന്ദേശമയച്ചു. സംഘം സ്ഥലത്തെത്തുമ്ബോഴേക്കും ഡോക്ടര്‍ രക്ഷപ്പെട്ടിരുന്നു.

അതിദാരുണമായ മൂന്ന് കൊലപാതകങ്ങളാണ് കാണ്‍പൂരിലുണ്ടാ യിരിക്കുന്നത്.കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഡോക്ടര്‍ക്കായി പോലീസ് ശക്തമായ അന്വേഷണത്തിലാണ്.വെള്ളിയാഴ്ചയാണ് സംഭവം.

കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഡോക്ടറുടേത് എന്ന് കരുതുന്ന ഡയറി പോലീസിന് ലഭിച്ചിരുന്നു. ഇതിലാണ് ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്ക ഡോക്ടര്‍ പങ്കുവെച്ചിരിക്കുന്നത്.

ഒമിക്രോണ്‍ എല്ലാവരെയും കൊല്ലും, ഇനി രക്ഷപ്പെ ടാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്, എന്റെ അശ്രദ്ധമൂലമാണ് അത് സംഭവിച്ചത്’ ഡയറിയില്‍ ഇങ്ങനെയാണ് ഡോക്ടര്‍ കുറിച്ചിരിക്കുന്നത്. ഏറെ നാളുകളായി ഇദ്ദേഹം വിഷാദരോഗം അനുഭവിക്കുകയാണെന്നാണ് വിലയിരുത്തല്‍.

വീട്ടില്‍ നിന്നും ചോരപ്പാടുകളുള്ള ഒരു ചുറ്റിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച നടന്ന കൂട്ടക്കൊലപാതകങ്ങള്‍ ഒമിക്രോണ്‍ ഭീതി മൂലമാണെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

NO COMMENTS