ആര്‍ എസ് ‌എസ് നടത്തിയത് ക്രൂരമായ കൊലപാതകം; കൊടിയേരി

33

തിരുവല്ല: ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തി യത്ക്രൂരമായ കൊലപാതകമാണെന്ന് സിപിഎം
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .

സന്ദീപിന്റെ വീട്ടിൽ കോടിയേരിയുടെ ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍ എന്നിവ൪ സന്ദർശിച്ചു. സന്ദീപിന്റെ കുടുംബ ത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും പാര്‍ട്ടി മുന്‍കൈ യെടുക്കുമെന്നും , കൊടിയേരി കുടുംബത്തോട് പറഞ്ഞു.

കോടിയേരിക്ക് മുന്നില്‍ ഭാര്യ സുനിത പൊട്ടിക്കരഞ്ഞു. ‘എന്റെ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ല…എന്റെ പ്രാണനാ പോയത്. അതിനുവേണ്ടി മാത്രം ജീവിച്ചതാ ഞാന്‍…ആരും അനാഥരാകരുത് എന്ന് പറഞ്ഞ് ജീവിച്ചയാളാണ്. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങള്‍ അനാഥരായി… എന്റെ കുഞ്ഞിനെ കണ്ണുനിറച്ച്‌ കണ്ടിട്ടില്ല…’-സുനിത പറഞ്ഞു.പാര്‍ട്ടി കൂടെയുണ്ട്. കുട്ടികളെ വളര്‍ത്താനുള്ള എല്ലാ സഹായവും ചെയ്യും. ആവശ്യമായ ജോലി ഏര്‍പ്പാടു ചെയ്തു തരും. ക്രൂരമായ കൊലപാതകമാണ് നടത്തിയത്. ചെയ്യേണ്ടതൊക്കെ ചെയ്യാം’-കോടിയേരി സുനിതയോട് പറഞ്ഞു.

‘അത്യന്തം നിഷ്ഠൂരമായ കൊലപാതകമാണ്. കേരളമാകെ നടുക്കിയ കൊലപാതകമാണ്. ദുഖകരമായ അനുഭവങ്ങളാണ് കുടുംബം പങ്കുവച്ചത്. രണ്ട് പിഞ്ചുകുട്ടികളാണ് സന്ദീപിന്റേത്. ബിജെപി-ആര്‍എസ്‌എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്തണം. അവരെക്കൂടെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാന്‍ അന്വേഷണം നടത്തണം. കുടുംബത്തൈ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുന്നു.

സന്ദീപിന്റെ ഭാര്യയ്ക്ക് സ്ഥിരം വരുമാനമുള്ള സുരക്ഷിത ജോലി ഏര്‍പ്പാടുചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുന്‍കൈയെടുക്കും. രണ്ട് കുട്ടികളെ വളര്‍ത്താനുള്ള സാമ്ബത്തിക സഹായം നല്‍കും. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ആഗ്രഹിക്കുന്നോ, അത്രയും കാലം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനം പാര്‍ട്ടിയുണ്ടാക്കി കൊടുക്കും. ആ കുടുംബം ഒരിക്കലും അനാഥരാകില്ല.’-കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS