പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചത് അനുമതിയില്ലാതെ – വിവരാവകാശ രേഖ

151

കൊച്ചി: പാലാരിവട്ടത്ത് മേല്‍പ്പാലം പൂര്‍ത്തിയായശേഷം ദേശീയപാതാ അതോറിറ്റി സുരക്ഷാപരിശോധനയും നടത്തിയിട്ടില്ലായെന്നും മേല്‍പ്പാലം നിര്‍മിച്ചത് ദേശീയപാതാ അതോറിറ്റിയുടെ അനുമതിയില്ലാതെയാണെന്നും വിവരാവകാശ രേഖ. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റിനു ലഭിച്ച വിവരാവകാശരേഖയിലാണ് ഈ വിവരങ്ങളുള്ളത്.

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് അനുമതി നല്‍കിയിട്ടുള്ളതായും ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ യു.പി.എ. ഭരണമായിരുന്ന 2014 സെപ്റ്റംബറിലാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങുന്നത്. ഈ സ്വാധീനത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ അനുമതിതേടി 2016 ഫെബ്രുവരിയില്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് ദേശീയപാതാ അതോറിറ്റി പറയുന്നത്.

NO COMMENTS