സിനിമ മേഖലയിലുള്ള ഒരാളുടെ പരാതിയും തന്റെയടുത്ത് വന്നിട്ടില്ല ; മന്ത്രി സജി ചെറിയാൻ

25

സിനിമ മേഖലയിലുള്ള ഒരാളുടെ പരാതിയും മന്ത്രിയായതിന് ശേഷം തന്റെയടുത്ത് വന്നിട്ടി ല്ലെന്നും സർക്കാരിന് ഒന്നും ഒളിക്കാനി ല്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും താൻ വായിച്ചിട്ടില്ലെന്നും പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

മന്ത്രി എന്ന നിലയിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവൻ വായിച്ചിട്ടില്ല. കാരണം റിപ്പോർട്ട് സർക്കാരിന്റെ മുൻപിൽ വന്നുകഴിഞ്ഞപ്പോൾ തന്നെ പുറത്തുവിടാൻ സാധിക്കില്ലെന്ന് പറഞ്ഞ് സീൽ ചെയ്ത് ബന്ധപ്പെട്ട ഇൻഫർമേഷൻ ഡിപ്പാർട്മെൻ്റിൽ പോയി.

ഇൻഫർമേഷൻ ഡിപ്പാർട്മെൻ്റിൽ നിന്ന് ഞങ്ങളുടെ ആരുടേയും മുന്നിലേയ്ക്ക് ഈ ഫയൽ വന്നില്ല. നിർദ്ദേശങ്ങളും നി​ഗമനങ്ങളുമാണ് ഞങ്ങൾക്ക് ലഭിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഉൾപ്പടെയുള്ള ചില കാര്യങ്ങൾ അവിടെ ഉണ്ട്. ഉണ്ടെന്നുള്ളത് നമ്മുടെ മുന്നിൽ വന്ന വിഷയമാണ്. പക്ഷേ ആര്, എന്ത് എന്നുള്ളത് ഇതിലില്ല .

‘സിനിമ സീരിയൽ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടികൾ ഉണ്ടാവണമെന്നത് ചില സംഘടനകളുടെ ആവശ്യമായിരുന്നു. അതിൻ്റെ ഭാ​ഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം കമ്മിറ്റി രൂപീകരിച്ചത്. ആ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ തന്നെ ഇതൊരു രഹസ്യ റിപ്പോർട്ടായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നി​ഗമനങ്ങളും നിർദേശങ്ങളും നടപ്പിലാക്കാൻ സർക്കാർ മുൻകെെ എടുക്കണമെന്നും പറഞ്ഞു .

ഈ പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യാൻ നിർമാതാക്കളുടേയും സംവിധായകരുടേയും യോഗം വിളിച്ചു. ലെെറ്റ് ബോയ്സിൻ്റെ സംഘടന മുതൽ അമ്മയുടെ ഭാരവാഹികളുമായി സംസാരിച്ചു. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന വലിയൊരു മേഖലയാണ് സിനിമ. അങ്ങനെയൊരു ഇൻഡസ്ട്രിയിൽ വരുന്ന പ്രശ്നം ലാഘവത്തോടെ കെെകാര്യം ചെയ്യാൻ പറ്റുമോ?. പ്രാധാന്യത്തോടെയാണ് സർക്കാർ വിഷയം കെെകാര്യം ചെയ്തത്.

ലൊക്കേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വേണം. താമസ സൗകര്യവും ടോയ്ലറ്റും ഒക്കെ വേണമെന്ന് റിപ്പോർട്ടിലുണ്ട്. ഈ പ്രശ്നങ്ങളിലെല്ലാം ആ മേഖലയുമായി ബന്ധപ്പെട്ട് പല റൗണ്ട് ചർച്ച നടത്തിയിട്ടുണ്ട്. സിനിമയ്ക്കകത്ത് തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരസ്പരം തീർക്കണം. അതിൽ സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലയെന്നും അദ്ദേഹം പറഞ്ഞു .

NO COMMENTS

LEAVE A REPLY