കള്ളം മാത്രം ആവർത്തിക്കുന്ന മന്ത്രിയെ എന്തിനാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത് – പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

60

തിരുവനന്തപുരം കള്ളം മാത്രം ആവർത്തിക്കുന്ന മന്ത്രി കെ ടി ജലീലിനെ എന്തിനാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ ‍എന്നും രാജ്യ ദ്രോഹകുറ്റത്തിന് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യത്തെ സംഭവമാണെന്നും . മുഖ്യമന്ത്രി ജലീലിനെ വഴിവിട്ട രീതിയില്‍ എന്തിനാണ് സഹായിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ശിവശങ്കറിനോട് കാണിച്ച സമീപനം എന്തുകൊണ്ട് മുഖ്യമന്ത്രി ഇവിടെ സ്വീകരിക്കുന്നില്ലയെന്നും ശിവശങ്കറിനെ പുറത്താക്കിയ മന്ത്രി ജലീലിനെ പുറത്താക്കാത്തത് എന്തുകൊണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. നല്ലൊരു അഴിമതിക്കാരനായതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ജലീലിനൊട് ഇത്ര വാല്‍സല്യം. ഈ മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഒരു മന്ത്രിയെ ചോദ്യം ചെയ്തത് വല്യ കാര്യമാണോയെന്ന് ഒരു മന്ത്രി ചോദിച്ചു. അദ്ദേഹത്തിന് അത് കുഴപ്പമില്ല. എന്നാല്‍ ജനങ്ങള്‍ക്ക് അത് നാണക്കേടായി. ഇനി മന്ത്രിയെ അറസ്റ്റ് ചെയ്താലും ഒരു കുഴപ്പവുമില്ലന്നേ അവര്‍ പറയു. ഉന്നത വിദ്യാഭ്യാസ മന്ത്രി അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഉള്‍പ്പെട്ടിട്ടുള്ളത് പകല്‍ പോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു .മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

NO COMMENTS