വാവ സുരേഷ് നിരീക്ഷണത്തിൽ ; അടുത്ത 48 മണിക്കൂർ നിർണായകം

18

വാവ സുരേഷ് നിരീക്ഷണത്തിലാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമൊണന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയ കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ചൊവ്വാഴ്ച തനിയ ശ്വസിക്കുകയും ഹൃദയത്തിന്റെയും ശ്വാസകോശത്തി ന്റെയും പ്രവർത്തനം സാധാരണ നിലയിലാവുകയും തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൽ പുരോഗതിയുള്ളതായി കാണുകയും ചെയ്തിരുന്നു.

ബുധനാഴ്ച രാവിലെ സ്ഥിതി വീണ്ടും മോശമായി. തട്ടിവിളിക്കുമ്പോൾ പ്രതികരിച്ചിരുന്നത് നിലച്ചു. സ്വയം ശ്വസിക്കുന്ന തിന്റെ അളവ് കുറയുകയും രക്തസമ്മർദത്തിൽ കുറവുവരികയും ചെയ്തു. പതിനൊന്നു മണിയോടെ ആരോഗ്യനില വീണ്ടും മെച്ചപ്പെട്ടു. പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് വാവ സുമേഷിന് ഹൃദയാഘാതവു മുണ്ടായി. തട്ടിവിളിക്കുമ്പോൾ പ്രതികരിക്കുന്നത്.

ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ്, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സംഘമിത്ര, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. അനുരാജ് എന്നിവരടങ്ങിയ സംഘമാണ് ചികിത്സ നിയന്ത്രിക്കുന്നത്. വെന്റിലേറ്റർ അടക്കമുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ തുടരുന്നു . നില നന്നായി മെച്ചമാകുംവരെ വെന്റിലേറ്റർ മാറ്റില്ല.

NO COMMENTS