കണ്ണൂർ : അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാൻ ഉത്തര്‍പ്രദേശ് പൊലീസ് വടകരയിൽ .വടകര പുതുപ്പണം സ്വദേശി ഫിറോസിെന്റ മേല്‍വിലാസം സംബന്ധിച്ച് വ്യക്തത വരുത്താനാണ് ഉത്തര്‍പ്രദേശ് പൊലീസ് വടകരയിലെത്തിയതെന്ന് റൂറല്‍ പൊലീസ് അറിയിച്ചു. വടകരയില്‍ ഫിറോസ് മുമ്ബ് താമസിച്ച സ്ഥലത്തും വാടകവീട്ടിലും പുതിയ വീടിെന്റ നിര്‍മാണം നടക്കുന്ന സ്ഥലത്തും പൊലീസെത്തി.
കോഴിക്കോട് റൂറല്‍ പൊലീസിെന്റ സഹായത്തോടെയാണ് യു.പി പൊലീസ് വടകരയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ബീഹാറില്‍ പോപുലര്‍ ഫ്രണ്ടിെന്റ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി പോയതായിരുന്നു ഫിറോസ്. അവിടെനിന്ന് ഇക്കഴിഞ്ഞ 11ന് രാവിലെ 5.30 നാണ് മുംൈബയിലേക്ക് പുറപ്പെട്ടത്.
11ന് വൈകീട്ട് 5.40 വരെ ഓണ്‍ലൈനിലും ഫോണിലും ഫിറോസിനെ ലഭിച്ചിരുന്നു. പിന്നീട്, സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തതായി അറിയുന്നത്. ഫിറോസിനൊപ്പം, പന്തളം സ്വദേശിയായ അന്‍ഷാദും അറസ്റ്റിലായിരുന്നു.