കഴക്കൂട്ടത്ത് എ.ഐ.ടി.യു.സി, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് വെട്ടേറ്റു

177

തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തിന് സമീപം കരിമണല്‍ തമ്പുരാന്‍മുക്കില്‍ എ.ഐ.ടി.യു.സി, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. എ.ഐ.ടി.യു.സി പ്രവര്‍ത്തകന്‍ സുരേഷിനും സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ഷാജിക്കുമാണ് പരിക്കേറ്റത്. തമ്പുരാന്‍മുക്കിലെ എ.ഐ.ടി.യു.സി ഓഫീസും കഴിഞ്ഞ ദിവസം അടിച്ച് തകര്‍ത്തിരുന്നു. സി.പി.എമ്മില്‍ നിന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുളത്തൂര്‍ ആറ്റിപ്ര മേഖലകളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷമെന്നാണ് വിവരം. പ്രശ്നം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ സംഘര്‍ഷ മേഖലയിലെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY