ഫോണിന്റെ പാസ് വേഡ് നല്‍കാത്തതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി.

142

ലോമ്ബോക്ക്: മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനായി ഫോണിന്റെ പാസ് വേഡ് നല്‍കാത്തതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് ചികിത്സയിലിരിക്കെ മരിച്ചു. ഇന്‍ന്തോനേഷ്യയിലെ ലോമ്ബോക്കിലാണ് ഈ ദാരുണ സംഭവം. 26 കാരനായ ദേദി പൂര്‍ണാമയെ ഭാര്യ ഇന്‍ഹാം കഹയാനി ആണ് കൊലപ്പെടുത്തിയത്. ഇന്‍ഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 12-നായിരുന്നു സംഭവം നടന്നത്.

ദേദിയുടെ ഫോണ്‍ ഭാര്യ പരിശോധിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ പാസ് വേഡ് അറിയാത്തതിനാല്‍ ശ്രമം പരാജയപ്പെടുകയും ചെയ്തു. ഇന്‍ഹാം ഭര്‍ത്താവിനോട് പാസ്സ്വേര്‍ഡ് ചോദിച്ചെങ്കിലും അയാള്‍ അത് നല്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇരുവരും വഴക്കിടുകയും നിയന്ത്രണം വിട്ട ദേദി ഭാര്യയെ തല്ലുകയും ചെയ്തു. പ്രകോപിതയായ ഇന്‍ഹാം കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റര്‍ കൊണ്ട് തീ കൊളുത്തി.

ഇവരുടെ വീട്ടില്‍ നിന്ന് തീയും പുകയും നിളവിളിയും ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേദിയെ അവിടെനിന്നും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ 80 ശതമാനത്തോളം പൊള്ളലേറ്റ ദേദിയെ രക്ഷിക്കാണ് സാധിക്കാതെ വരികയായിരുന്നു.

NO COMMENTS