നേമത്ത് മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ജനങ്ങളുമായി ഒരു ബന്ധവുമില്ല – എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍ കുട്ടി

34

തിരുവനന്തപുരം: നേമത്ത് മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ക്കും മണ്ഡലത്തിലെ ജനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും നേമം മണ്ഡല ത്തെ സംബന്ധിച്ച്‌ താന്‍ ദേശാടനക്കിളിയല്ലെന്നും നേമത്തിന് ഞാന്‍ അന്യനല്ലെന്നും  എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍ കുട്ടി.

നേമത്ത് മുഖ്യ എതിരാളി ബി.ജെ.പിയാണെന്ന് ശിവന്‍ കുട്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരന്‍ സംസ്ഥാന മന്ത്രിയായിരുന്നപ്പോള്‍ മത്സരിച്ച്‌ തോറ്റിട്ടുണ്ട്. വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നെങ്കില്‍ എം.പി സ്ഥാനം രാജി വെച്ച്‌ മത്സരിക്കുന്നതാണ് മാന്യത. പൗരത്വ നിയമം പോലെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ വന്നപ്പോള്‍ മുരളീധരന്‍ പാര്‍ലമെന്‍റില്‍ പങ്കെടുത്തിട്ടുപോലുമില്ലെന്നും ജനങ്ങള്‍ മണ്ടന്‍മാരല്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു.

യു.ഡി.എഫ് -എല്‍.ഡി.എഫ് ഒത്തുകളിയുണ്ടെന്ന കുമ്മനം രാജേശഖരന്‍റെ ആരോപണം രാഷ്ട്രീയത്തെ കുറിച്ച്‌ പഠിക്കുന്ന കൊച്ചു കുഞ്ഞിന് പോലും വിശ്വസിക്കാന്‍ കഴിയില്ലെന്നും പരാജയ ഭീതിയില്‍ നിന്നു വരുന്ന അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണതെന്നും അദ്ദേഹം പറഞ്ഞു.അഞ്ചു വര്‍ഷം എം.എല്‍.എ ആയിരുന്നപ്പോഴെന്നപോലെ എം.എല്‍.എ അല്ലാതിരുന്ന അഞ്ച് വര്‍ഷം ഒ. രാജഗോപാ ലിന്‍റെ വിടവ് നികത്തുന്നതിനും താന്‍ പരിശ്രമിച്ചിട്ടുണ്ട്. പാവങ്ങളുടെയും സാധാരണക്കാരുടേയും പ്രശ്നങ്ങളില്‍ ഇടപെടുകയും ജനങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അത് അനുകൂല ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS