സ്വർണ്ണക്കമ്മൽ വാങ്ങാൻ കൂട്ടിവച്ച കാശ് ദുരിതാശ്വാസ നിധിയിലേക്ക്

84

തിരുവനന്തപുരം : വലിയതുറ സെന്റ് റോക് ’സ് കോൺവെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ മോളുടെ ആഗ്രഹമായിരുന്നു ഒരു സ്വർണ്ണക്കമ്മൽ വാങ്ങുക എന്നത്. അച്ഛന്റെ കയ്യിൽ നിന്നും ദിവസവും കിട്ടിയിരുന്ന 10രൂപ,കൃത്യമായി സൂക്ഷിച്ചു വച്ച് കമ്മൽ വാങ്ങുവാനായിരുന്നു പദ്ധതി.ഇതിനായി കൂട്ടിവച്ചത് എണ്ണിതിട്ടപ്പെടുത്തിയപ്പോൾ ₹ 11,311 രൂപയുണ്ട്!

എന്നാൽ കോവിഡ് 19 മഹാമാരിയിൽ തന്റെ ചുറ്റുമുള്ള മനുഷ്യരുടെ കഷ്ടതകൾ കണ്ടറിഞ്ഞ് ഫാത്തിമ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുവാനായി തീരുമാനിക്കുകയായിരുന്നു.ഇതിനായി സാമൂഹിക പ്രവർത്തകൻ വള്ളക്കടവ് സ:സനോബാറിന്റെ സാന്നിധ്യത്തിൽ, ഫാത്തിമയിൽ നിന്നും ₹11,311 ഏറ്റുവാങ്ങി.വള്ളക്കടവ് താമസിക്കുന്ന ഹുസൈന്റെ മകളാണ് ഫാത്തിമ.

NO COMMENTS