കാണാതായ നാല് വയസ്സുകാരൻ അയൽക്കാരിയുടെ അലമാരയ്ക്കുള്ളിൽ മരിച്ച നിലയിൽ

139

നാഗർകോവിൽ : കാണാതായ നാല് വയസ്സുകാരൻ ജോഹൻ റിഷി (4) അയൽക്കാരി ഫാത്തിമയുടെ അലമാരയ്ക്കു ള്ളിൽ മരിച്ച നിലയിൽ . വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാല് വയസ്സുകാരൻ ജോഹൻ റിഷി യെ കാണാതായത്. പലയിടത്തും തിരഞ്ഞിട്ടും കാണാതായതോടെ പോലീസിൽ വിവരം അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെ അയൽക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങൾ സമീപത്തെ ബാങ്കിൽ പണയം വെച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തുടർന്ന് ഇവർ ഫാത്തിമയുടെ വീട്ടിനുള്ളിൽ തിരച്ചിൽ നടത്തി. അപ്പോഴാണ് അലമാരയ്ക്കുള്ളിൽ വായും കൈയ്യും കാലും തുണിയിൽ കെട്ടിയ നിലയിൽ കുട്ടിയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ നേരത്തെ മരിച്ചതായി ഡോക്ടർ അറിയിച്ചു. തുടർന്ന് നാട്ടുകാർ ഫാത്തിമയുടെ വീടിനു മുന്നിൽ റോഡ് ഉപരോധിച്ചു. പോലീസ് ഫാത്തിമയെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം തുടങ്ങി.

മണവാളക്കുറിച്ചിക്കു സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോൺ റിച്ചാർഡ് സഹായ സിൽജ ദമ്പതിമാരുടെ മകൻ ജോഹൻ റിഷി ആണ് കൊല്ലപ്പെട്ടത്.ജോൺ റിച്ചാർഡ് വിദേശത്താണ്. സഹായ ജിൽസയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.

NO COMMENTS