വിദ്യാർത്ഥിനി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന പ്രതിയുടെ ഹർജി കോടതി തള്ളി.

17

തിരുവനന്തപുരം : സ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന്റെ വീഡിയോ ദ്യശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി തള്ളി.

പീഡനത്തിനിരയാകുന്ന കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി  ആർ.ജയകൃഷ്ണനാണ് പ്രതിയുടെ ഹർജി ജി തള്ളിയത്.

സ്ക്കൂളിൽ നിന്ന് വീട്ടിലേയക്ക് പോകവെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ശേഷം പ്രതി കടന്നുകളഞ്ഞ എന്നാണ്കേസ്.

റസിഡൻസ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ  പീഡന ദ്യശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ ദ്യശ്യങ്ങളുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ടാണ്  പ്രതിഭാഗം കോടതിയിൽ ഹർജി നൽകിയത്.

ദൃശ്യങ്ങൾ പ്രതിയുടെ കയ്യിൽ എത്തിയാൽ ദുരുപയോഗിക്കാൻ സാധ്യതയുള്ളതിനാൽ ഹർജി തള്ളണമെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്കൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ കോടതിയിൽ വാദിച്ചു. ഇത്തരം കേസുകളിൽ പീഡന  ദ്യശ്യങ്ങൾ പ്രതിക്ക് നൽക്കരുതെന്ന് നടൻ ദിലീപിന്റെ കേസ് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇരുഭാഗത്തിന്റേയും വാദം കേട്ട ശേഷമാണ് കോടതി ഹർജി തള്ളിയത്

NO COMMENTS