സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ അന്തരിച്ചു

37

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ് പുലര്‍ച്ചെ 12.30ഒാടെ ആരോഗ്യനില വഷളാവുകയായിരുന്നു. 2016ല്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2016 ആഗസ്റ്റ് ഒന്നിനാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. 2016 സെപ്റ്റംബര്‍ 22ന് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി. 2017 ഫെബ്രുവരി 17നാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചില്‍ അംഗമായിരുന്ന അദ്ദേഹം 2019ല്‍ കര്‍ണാടക നിയമസഭയില്‍ നിന്ന് എം.എല്‍.എമാരെ അയോഗ്യരാക്കി‍‍യ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ശാന്തനഗൗഡര്‍ പിന്മാറി‍യത് വലിയ വാര്‍ത്തയാ‍യിരുന്നു.

NO COMMENTS