സൂര്യഗ്രഹണം – ഇനി മിനിറ്റുകൾ മാത്രം.

158

കൊച്ചി:ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്ബോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം.

ഭൂമിയില്‍ നിന്ന് നോക്കുമ്ബോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു വിളിക്കുന്നത്.

കേരളത്തില്‍ വലയഗ്രഹണം അവസാനം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്. ഇനിയൊരു വലയ സൂര്യഗ്രഹണം കാണാന്‍ 2031 മേയ് 21 വരെ കാത്തിരിക്കണം.

സുരക്ഷിതമായി ഗ്രഹണം കാണാം:

സാധാരണ സമയങ്ങളില്‍ സൂര്യനെ നേരിട്ട് നോക്കുന്നതുതന്നെ അപകടമാണ്. പക്ഷേ പ്രകാശത്തിലേക്ക് നോക്കുമ്ബോള്‍ നമ്മള്‍ കണ്ണ് ചുളിക്കുകയോ ഇറുക്കിയടക്കുകയോ ചെയ്യുന്നതുകൊണ്ട് കൃഷ്ണമണി ചുരുങ്ങി റെറ്റിനയിലേക്ക് അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കടക്കാതെ സംരക്ഷിക്കും. ഗ്രഹണസമയത്ത് സൂര്യന്റെ പ്രകാശം കുറഞ്ഞിരിക്കുന്നതിനാല്‍ കണ്ണിന്റെ മുന്‍ഭാഗത്തുള്ള ഈ രക്ഷാകവചം പ്രവര്‍ത്തിക്കില്ല. കണ്ണ് വികസിച്ചു തന്നെയി രിക്കും. ഈ സമയത്ത് യുവി.കിരണങ്ങള്‍ക്ക് നേരിട്ട് കണ്ണില്‍ പ്രവേശിക്കാനും തകരാറുണ്ടാ ക്കാനും കഴിയും. സ്ഥിരമായ കാഴ്ചാ പ്രശ്‌ന മാണ് ഇതുണ്ടാക്കുക.

ആകാശത്ത് നടക്കുന്ന അപൂര്‍വ്വ ദൃശ്യവിസ്മയം കാണാന്‍ കാത്തിരിക്കുകയാണ് നിരവധി പേര്‍. കേരളത്തിലെ വടക്കന്‍ ജില്ലകളായ കാസര്‍കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ എല്ലായിടത്തും ഗ്രഹണം കാണാനാവും. പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണമായ കാഴ്ച കിട്ടും. മറ്റുജില്ലകളില്‍ ഗ്രഹണസമയത്ത് സൂര്യന്‍ ചെറിയ ചന്ദ്രക്കലപോലെയാകും.

NO COMMENTS