സിസ്റ്റര്‍ അമലയെ തലക്കടിച്ച്‌ കൊന്ന കേസില്‍ പ്രതി സതീഷ് കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധി.

248

പാലാ: സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച്‌ കൊന്ന കേസില്‍ പ്രതി സതീഷ് കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധി. ശിക്ഷ നടപടി ഉടൻ . സതീഷ് കുമാറിനെതിരെ ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. ഒട്ടനവധി മോഷണ കേസുകളിലും സതീഷ് ബാബു പ്രതിയാണ്. പാലാ ഡിസ്ട്രിക്‌ട് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2015 സെപ്റ്റംബര്‍ 17-ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ 5 ദിവസത്തിന് ശേഷം ഹരിദ്വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മോഷണ ശ്രമത്തിനിടെ ഇയാള്‍ സിസ്റ്റര്‍ അമലയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പൈക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ കേസില്‍ വിചാരണ നടന്ന് വരികയാണ്.

NO COMMENTS