പുണെ: മഹാരാഷ്ട്ര പുണെ യെവത്തില്‍ 30 ലക്ഷം രൂപ ശേഖരമുണ്ടായിരുന്ന എസ്.ബി.ഐ യുടെ എ.ടി.എം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ഹെല്‍മെറ്റ് ധരിച്ചത്തിയ നാലു പേർ കാറില്‍ കെട്ടിവലിച്ച് തട്ടിക്കൊണ്ടു പോയി. എ.ടി.എമ്മിലെ സി.സി.ടി.വി. ക്യാമറ സ്പ്രേ അടിച്ച് മറച്ചശേഷമായിരുന്നു കവര്‍ച്ച. പിന്നീട്, എ.ടി.എം അവരുടെ കാറുമായി ബന്ധിച്ച് കെട്ടിവലിക്കുകയും കാഷ് വെന്‍ഡിങ് മെഷീന്‍ ഇളക്കിയെടുക്കുകയും ചെയ്തു. സമീപത്തെ മറ്റു സ്ഥാപനങ്ങളിലെ ക്യാമറാദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.