ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ പ്രധാനപ്രതി രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ പോലീസ് ശ്രമം

253

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ പ്രധാനപ്രതി രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചു. രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് സിബിഐ മുഖേന ഇന്‍റര്‍പോളിന് കത്ത് അയച്ചു.

ബ്യൂട്ടി പാര്‍ലര്‍ കേസിലെ പ്രതിയാണെന്നും തെളിവെടുപ്പ് ആവശ്യമാണെന്നും കാട്ടിയാണ് പോലീസ് കത്ത് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സെനഗലില്‍ അറസ്റ്റിലായ പൂജാരിയെ ഇന്ത്യക്ക് വിട്ടുകിട്ടിയാല്‍ ഉടന്‍ കൊച്ചിയില്‍ എത്തിക്കാനാണ് ശ്രമം. പോലീസ് ആദ്യമെടുത്ത എഫ്‌ഐആറില്‍ രവി പൂജാരി പ്രതിയല്ല.

ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോളിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.നടി ലീന മരിയ പോളുമായുള്ള സാമ്ബത്തിക തര്‍ക്കത്തിന്‍റെ പേരില്‍ പൂജാരി ഏര്‍പ്പാട് ചെയ്ത ക്വട്ടേഷന്‍ സംഘമാണ് വെടിവയ്പിന് പിന്നിലെന്നാണ് കരുതുന്നത്.

NO COMMENTS