തിരുവനന്തപുരം: റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സർവ്വ കക്ഷി സംഘം വീണ്ടും കേന്ദ്രത്തെ സമീപിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേന്ന വർവ്വ കക്ഷിയോദത്തിലേതാണ് തീരുമാനം. കേരളം കടുത്ത വരൾച്ചയെ അഭിമുഖഥീകരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തെ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടും. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും പങ്കെടുത്തില്ല. യോഗത്തിൽ പ്രതിപക്ഷം സർക്കാർ നടപടിയെ വിമർശിച്ചു. വരൾച്ച മുന്നിൽകണ്ട് ഒരുക്കം ഉണ്ടാക്കുന്നതിൽ സർക്കാറിന് വീഴ്ചവന്നുവെന്ന് കുഞ്ഞാലിക്കുട്ടിയും വിഡി സതീശനും വിമർശിച്ചു.