നടിയെ ആക്രമിച്ച കേസ് ; പ്രതികളെ വാഗമണ്ണിലെത്തിച്ച്‌ തെളിവെടുത്തു

176

ഇടുക്കി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വിജീഷും കോയമ്ബത്തൂരില്‍ ഒളിവില്‍ താമസിച്ചതിനുശേഷം തങ്ങിയിരുന്നത് വാഗമണ്ണില്‍. സുനിയേയും വിജീഷിനേയും പൊലീസ് വാഗമണ്ണിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.
ആദ്യം കോയമ്ബത്തൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതികള്‍ പിന്നീട് വാഗമണ്ണില്‍ എത്തുകയായിരുന്നു. വിജീഷിനൊപ്പം ബൈക്കിലാണ് സുനി ഇവിടെ എത്തിയത്. ഇവിടെയുള്ള കടയുടമ ഇരുവരേയും തിരിച്ചറിഞ്ഞു. വാഗമണ്ണിലെ ചെങ്കുത്തായ ജനവാസം കുറഞ്ഞ സ്ഥലത്താണ് സുനിയും വിജീഷും താമസിച്ചിരുന്നത്. ജനവാസമില്ലാത്ത മേഖല ആയതിനാലാണ് ഒളിവില്‍ കഴിയാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്.
സുനിയേയും വിജീഷിനേയും പൊലീസ് ഞായറാഴ്ച കോയമ്ബത്തൂരിലെത്തിച്ച്‌ തെളിവെടുത്തിരുന്നു. ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഫോണും ടാബും കണ്ടെടുക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY