കോടതിമുറിക്കുള്ളില്‍ പ്രതിയെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട്‌ സുരക്ഷാ വീഴ്‌ചവരുത്തിയപൊലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു.

126

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ കോടതിമുറിക്കുള്ളില്‍ ഇരട്ടക്കൊലക്കേസ്‌ പ്രതിയെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട്‌ സുരക്ഷാ വീഴ്‌ചവരുത്തിയ അഞ്ച്‌ സ്ത്രീകളുള്‍പ്പെടെ 17 പൊലീസ്‌ കോണ്‍സ്റ്റബിള്‍ മാര്‍ക്കാണ്‌ സസ്‌പെന്‍ഷന്‍.
ചൊവ്വാഴ്‌ച ബിജ്‌നോര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലായിരുന്നു സംഭവം.

നാജിബാബാദില്‍ ഭൂമിക്കച്ചവട ക്കാരനായ ഹാജി എഹ്‌സാന്‍, ഇയാളുടെ അനന്തരവന്‍ എന്നിവരെ കൊലപ്പെടു ത്തിയ ഷാനവാസ്‌, ജബ്ബാര്‍ എന്നീ പ്രതികളെ തിഹാര്‍ ജയിലില്‍നിന്ന്‌ വിചാരണയ്‌ക്കായി ബിജ്‌നോര്‍ കോടതിയി ലെത്തിച്ചപ്പോഴായിരുന്നു സംഭവം. പൊലീസുകാരെ വെട്ടിച്ച്‌ അകത്തുകടന്ന അക്രമികള്‍ പ്രതികള്‍ക്കുനേരെ വെടിയു തിര്‍ത്തു. ഷാനവാസ്‌ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ജബ്ബാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ട്‌ പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. മൂന്ന്‌ അക്രമികളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

NO COMMENTS