ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് പണം തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

13

ഖാദി ബോര്‍ഡില്‍ ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് 11,000 രൂപ കൈപ്പറ്റിയശേഷം ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെറുകോട് സ്വദേശിനിയെ കബളിപ്പിച്ച കേസില്‍ അതിയന്നൂര്‍ ബാലരാമപുരം തേമ്ബാംമുട്ടം എതൃക്കരവിള വയലില്‍ വീട്ടില്‍ സതികുമാര്‍ എന്ന സരിത്തിനെ(30) വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡി. ശില്‍പക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനില്‍കുമാറിന്‍റെ മേല്‍നോട്ടത്തില്‍ വിളപ്പില്‍ശാല എസ്.എച്ച്‌.ഒ എന്‍. സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ആശിഷ്, സി.പി.ഒ ധന്യപ്രകാശ് എന്നിവരടങ്ങിയ പൊലീസ് സംഘം തന്ത്രപരമായി ജോലി ആവശ്യമുണ്ടെന്ന നാട്യത്തില്‍ ഇയാളോട് ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് ശരത്, മനു, നന്ദു, നിതിന്‍ എന്നിങ്ങനെ നിരവധി വിളിപ്പേരുകളുണ്ട്.

ഇയാള്‍ വിളപ്പില്‍ശാല ചൊവ്വള്ളൂരില്‍ വാടക വീടെടുത്ത് താമസിച്ച്‌ വരികയായിരുന്നു. നിര്‍ധനരായ സ്ത്രീകളെ നോട്ടമിട്ടശേഷം അവരുടെ ഫോണ്‍ നമ്ബര്‍ മറ്റ് സ്ത്രീകളെ ഉപയോഗിച്ച്‌ കൈക്കലാക്കിയ സ്ത്രീശബ്ദത്തില്‍ ഫോണിലൂടെ വിവിധ സ്ഥാപനങ്ങളില്‍ ജോലിവാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

വിളപ്പില്‍ശാല പൊലീസ് സ്റ്റേഷന് പുറമെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സമാനമായ രീതിയിലുള്ള കേസുകളികളിലെ പ്രതിയാണ് സരിത്ത്. നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി വെളിവായിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധിപേര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടുണ്ട്.

ബലാത്സംഘം, മോഷണം, പിടിച്ചുപറി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മ്യൂസിയം, കരമന, പാറശ്ശാല, നെടുമങ്ങാട്, വിതുര, കാട്ടാക്കട, മെഡിക്കല്‍ കോളജ്, സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

NO COMMENTS

LEAVE A REPLY