കോണ്‍ഗ്രസ് എം.എല്‍.എയ്ക്കൊപ്പം രാത്രി ഓഫീസിലെത്തിയ സി.പി.എം. സിപിഎം എംഎല്‍എയ്ക്ക് പിണറായിയുടെ ശാസന

270

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എയ്ക്കൊപ്പം തന്നെ സന്ദര്‍ശിക്കാന്‍ രാത്രി ഓഫീസിലെത്തിയ സി.പി.എം. സാമാജികനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതായി റിപ്പോര്‍ട്ട്. മുന്‍കൂട്ടി അനുവാദം വാങ്ങാതെ പ്രതിപക്ഷ എം.എല്‍.എയ്ക്കൊപ്പമെത്തിയതാണു പിണറായിയെ ചൊടിപ്പിച്ചത്.
കാട്ടാക്കട എം.എല്‍.എയും സി.പി.എം. ജില്ലാ കമ്മറ്റിയംഗവുമായ ഐ.ബി. സതീഷിനെയാണു പിണറായി ശാസിച്ചത്. കോവളം എം.എല്‍.എയും കെ.പി.സി.സി. സെക്രട്ടറിയുമായ എം. വിന്‍സെന്റാണു സതീഷിനൊപ്പമുണ്ടായിരുന്നത്.കരമനകളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് ഇരുനേതാക്കളും മുഖ്യമന്ത്രിയെ കാണാനായെത്തിയത്. ആദ്യം അനിഷ്ടം മറച്ചുവച്ച്‌ മുഖ്യമന്ത്രി ഇരുവരോടും സംസാരിച്ചു.
കരമനകളിയിക്കാവിള ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും എം.എല്‍.എമാര്‍ക്കൊപ്പമുണ്ടായിരുന്നു. ഉചിതമായ നടപടി സ്വീകരിക്കാമെന്നു പറഞ്ഞശേഷമാണു പിണറായി സതീഷിനോടു കയര്‍ത്തത്.
മറ്റു പല കാര്യങ്ങളും ചെയ്തുതീര്‍ക്കുന്നതിനിടെ നിങ്ങളുടെ വരവ് തനിക്കിഷ്ടപ്പെട്ടില്ലെന്നു സതീഷിനോടു പിണറായി തുറന്നടിച്ചു. ഇത് ഒപ്പമുണ്ടായിരുന്ന വിന്‍സെന്റിനെയും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെയും സ്തബ്ധരാക്കി.

NO COMMENTS

LEAVE A REPLY