എതിര്‍ക്കുന്നവരെ വെട്ടിവീഴ്‌ത്തുകയാണ് ഉമ്മന്‍ ചാണ്ടിയുടെ പതിവെന്ന് പി.ജെ കുര്യന്‍

174

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാണ്‍ വലുതായി ഉമ്മന്‍ ചാണ്ടി കണക്കാക്കുന്നത് അദ്ദേഹത്തിന്റെ ഗ്രൂപ്പാണെന്ന് കുര്യന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയനായ നേതാവ് എ.കെ.ആന്റണിയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായ ഒരു കാര്യത്തിനും ഇതുവരെ സഹയാം അഭ്യര്‍ത്ഥിച്ച്‌ പോയിട്ടില്ല. നിയമപരമായ കാര്യങ്ങള്‍ മാത്രമേ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തിരുന്ന് ചെയ്തിട്ടുള്ളൂവെന്നും കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് എന്നേയും പി.സി ചാക്കോയോയും വെട്ടിനിരത്താനായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എതിര്‍ക്കുന്നവരെ വെട്ടിവീഴ്‌ത്തുകയാണ് ഉമ്മന്‍ ചാണ്ടിയുടെ പതിവെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി നയിച്ച മൂന്നു തിരഞ്ഞെടുപ്പിന്റെയും ഫലം എന്താണ്. രണ്ട് തവണ തോറ്റു. ഭരണം കിട്ടിയപ്പോള്‍ രണ്ട് സീറ്റ് മാത്രമേ ഭൂരിപക്ഷം കിട്ടിയുള്ളൂ. 1980 ല്‍ മാവേലിക്കരയില്‍ മത്സരിക്കുമ്ബോള്‍ അത് എല്‍ഡിഎഫ് മണ്ഡലമായിരുന്നു. തുടര്‍ച്ചയായി അഞ്ച് തവണ ഞാന്‍ അവിടെ ജയിച്ചു. രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പാക്കി. 99 ല്‍ സോണിയ ഗാന്ധി ചീഫ് വിപ്പാക്കി. രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് ഗുണം ചെയ്യുമെങ്കില്‍ അത് ബിജെപിക്കായിരിക്കും. ഈ തീരുമാനം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുമെന്നും കുര്യന്‍ പറഞ്ഞു.

സീറ്റ് നിഷേധിച്ചിട്ട് ഫോണില്‍ വിളിച്ച്‌ പോലും പറയാനുള്ള സാമാന്യ മര്യാദ ഉമ്മന്‍ ചാണ്ടി കാണിച്ചില്ല. ചെന്നിത്തല മാപ്പ് ചോദിച്ചു. ഉമ്മന്‍ ചാണ്ടി മാപ്പ് പറയണമെന്ന് പറയുന്നില്ല. ഫോണില്‍ വിളിക്കാമായിരുന്നു. യുവ എംഎല്‍എമാര്‍ പറഞ്ഞത് ഉമ്മന്‍ ചാണ്ടിക്കും ബാധകമല്ലേ. സുധീരനെ പോലെ ഞാനും ഗ്രൂപ്പിന് പുറത്താണെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS