സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ശിക്ഷാ നടപടികള്‍ ബെംഗളൂരു കോടതി സ്റ്റേ ചെയ്തു

181

ബെംഗളൂരു• സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ശിക്ഷാ നടപടികള്‍ ബെംഗളൂരു കോടതി സ്റ്റേ ചെയ്തു. ജനുവരി 26 വരെയാണ് സ്റ്റേ. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു. തെളിവുനല്‍കാന്‍ ഉമ്മന്‍ ചാണ്ടി ഡിസംബര്‍ ആറിന് ഹാജരാകണമെന്നും നിര്‍ദേശിച്ചു. അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് ജഡ്ജി എം.ആര്‍.ചെന്നകേശവയാണ് വിധി പ്രസ്താവിച്ചത്. സോളര്‍ കേസിലെ ശിക്ഷാവിധി തടയണമെന്നും തന്നെക്കൂടി ഉള്‍പ്പെടുത്തി വീണ്ടും വാദം കേട്ട് തീരുമാനമെടുക്കണമെന്നുമാണ് ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നത്. ബെംഗളുരുവിലെ മലയാളി വ്യവസായി എം.കെ.കുരുവിളയുടെ പരാതിയിലാണ് അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറുപേരെ ശിക്ഷിച്ചത്.

NO COMMENTS

LEAVE A REPLY