മുസ്‌ലിം ലീഗിന്റെ സൗമ്യ സാന്നിധ്യങ്ങളിലൊരാളായിരുന്നു മോയിൻകുട്ടി സാഹിബ് – പി. കെ. കുഞ്ഞാലികുട്ടി

21

മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ സൗമ്യസാന്നിധ്യ ങ്ങളിലൊരാളായിരുന്ന മോയിൻകുട്ടി സാഹിബ് നമ്മിൽനിന്നും വിടവാങ്ങിയിരിക്കുന്നുവെന്ന് മുസ്ലീം ലീഗിന്റെ നേതാവ് പി .കെ.കുഞ്ഞാലി കുട്ടി പറഞ്ഞു. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൃടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡ ന്റും മുൻ MLA യുമായിരുന്നു സി മോയിൻകുട്ടി സാഹിബ് ദീർഘ കാലം അദ്ദേഹത്തോടൊപ്പം പ്രവർത്തി ക്കാൻ കഴിഞ്ഞത് ജീവിതത്തിലെ നല്ല ഓർമകളാണ്. സ്വന്തം ജനതയോടും പ്രദേശ ത്തോടും വല്ലാത്ത ഒരു ആത്മ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ജീവിതത്തിൽ സൗമ്യത കാത്തുസൂക്ഷിക്കുന്ന തിനോടൊപ്പംതന്നെ നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായില്ല.

മുസ്‌ലിം ലീഗ് പാർട്ടിക്ക് എന്നും കരുത്തുള്ള നേതൃത്വമായിരുന്നു അദ്ദേഹം. പ്രതിസന്ധികളിൽ പാർട്ടിക്ക് എന്നും തണലായിനിന്നു.
വ്യക്തിബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിരുന്നു മോയിൻകുട്ടി സാഹിബ്.

നിലപാടുകളിലെ കൃത്യത അദ്ദേഹത്തെ ഏറെ പ്രിയങ്കരനാക്കി. വലിയ ശബ്ദങ്ങൾ ഉണ്ടാക്കൽ അദ്ദേഹത്തിന്റെ ശീലമായിരുന്നില്ല. എന്നാൽ കൃത്യമായും ശക്തമായും പറയേണ്ടത് ആരുടെ മുമ്പിലും ഭയപ്പാടില്ലാതെ അവതരിപ്പിക്കാൻ കഴിയുന്ന നല്ല കോഴിക്കോട്ടുകാരനായിരുന്നു മോയിൻകുട്ടി സാഹിബ്.

പതിറ്റാണ്ടുകളുടെ ഇഴപിരിക്കാൻ കഴിയാത്ത ആത്മ ബന്ധമായിരുന്നു മോയിൻകുട്ടി സാഹിബുമായി എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായി കനത്ത നഷ്ടമായാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ സാനിധ്യം ഏറെ അനിവാര്യമായ സമയത്താണ് വേർപാട് എന്നത് വേർപാടിന്റെ നഷ്ടം ഇരട്ടിയാകുകയാണ്.

അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്ക്ചേരുന്നുവെന്നും നാഥൻ അവന്റെ സന്നിധിയിൽ ഒരുമിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

NO COMMENTS