പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് എംപി മൗസം നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

215

കോല്‍ക്കത്ത: പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് എംപി മൗസം നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാള്‍ഡ നോര്‍ത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മൗസം മുന്‍ കേന്ദ്രമന്ത്രി എ.ബി.എ. ഗനിഖാന്‍ ചൗധരിയുടെ സഹോദരീപുത്രിയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് മൗസം തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാള്‍ഡ നോര്‍ത്തില്‍നിന്ന് മൗസം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്ന നിലപാടുള്ള എംപിയായിരുന്നു മൗസം നൂര്‍. ബംഗാളിന്‍റെ വികസനത്തിനായി ദീദി(മമത ബാനര്‍ജി) നടത്തുന്ന പ്രവര്‍ത്തനങ്ങളാണു താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ കാരണമെന്നു മൗസം നൂര്‍ പറഞ്ഞു. 2009ലും മൗസം ഇതേ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്‍റെ അവശേഷിക്കുന്ന ശക്തികേന്ദ്രമാണു മാള്‍ഡ.ഇവിടെനിന്നുള്ള എംപി പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായി. 2014ല്‍ മാല്‍ഡ നോര്‍ത്ത് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതു സിപിഎമ്മായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമായിരുന്നു.

NO COMMENTS